പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം ഒ.ടി.ടിയിൽത്തന്നെ റിലീസ് ചെയ്യുമെന്നുറപ്പായി. ആമസോൺ പ്രൈമിൽ ക്രിസ്മസിന് ചിത്രം റിലീസ് ചെയ്യും.
മരയ്ക്കാറിന്റെ തിയേറ്റർ റിലീസുമായി ബന്ധപ്പെട്ട്കഴിഞ്ഞ ദിവസം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വിളിച്ച യോഗം നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന് പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് ഉപേക്ഷിച്ചു.
നിർമ്മാതാവും തിയേറ്റർ ഉടമകളും ചർച്ചയുടെ ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ചതിനാലാണ് ചർച്ച ഉപേക്ഷിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
കൊല്ലത്ത് വച്ചായിരുന്നു മരയ്ക്കാറിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്, ഫിലിം ചേംബർ പ്രതിനിധികളുമായി ചർച്ച നടത്താൻ തീരുമാനിച്ച മന്ത്രിക്ക് തർക്കം പരിഹരിക്കാനാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.
''നിർമ്മാതാവ് എന്ന നിലയ്ക്ക് പണം മുടക്കിയ ആന്റണിക്ക് മുടക്ക് മുതൽ തിരിച്ച് കിട്ടേണ്ടത് ആവശ്യമാണ്. അതുപോലെ തന്നെ മോഹൻലാൽ എന്ന വലിയ താരത്തിന്റെ സിനിമ തിയേറ്ററിലെത്തുകയെന്നത് തിയേറ്ററുകളുടമകളുടെ ആവശ്യവുമാണ്. അതിനാൽ ഇരുകൂട്ടരും യോജിച്ച ഒരു തീരുമാനമെടുക്കണം" മന്ത്രി പറഞ്ഞു.
100 കോടിയോളം മുടക്ക് മുതലുള്ള സിനിമയായതിനാൽ 40 കോടി രൂപ തിയേറ്റർ അഡ്വാൻസായി ലഭിച്ചാൽ മാത്രമേ മരക്കാർ തിയേറ്ററിൽ റിലീസ് ചെയ്യാനാകൂവെന്ന് ആന്റണി പെരുമ്പാവൂർ ഫിലിം ചേംബറിനെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും അറിയിച്ചിരുന്നു.
മരക്കാറിന്റെ റിലീസിന് മുന്നോടിയായി 2019-ൽ തിയേറ്ററുടമകൾ നൽകിയ ആറ് കോടി രൂപ അഡ്വാൻസ് ആന്റണി പെരുമ്പാവൂർ തിരികെ നൽകിയിരുന്നു.
കേരളത്തിലെ റിലീസ് സെന്ററുകളിൽ മൂന്നാഴ്ച മരക്കാർ മാത്രം റിലീസ് ചെയ്യുന്ന സാഹചര്യമുണ്ടെങ്കിൽ സിനിമ നൽകാമെന്നായിരുന്നു ആന്റണി നേരത്തെ പറഞ്ഞിരുന്നത്. തിയേറ്ററുകളിൽ പകുതി ആളുകൾക്ക് മാത്രം പ്രവേശനാനുമതി നൽകിക്കൊണ്ട് പ്രദർശനം നടത്തിയാൽ മരക്കാർ പോലൊരു സിനിമയ്ക്ക് മുടക്ക് മുതൽതിരിച്ചുപിടിക്കാൻ തുടങ്ങിയത് ഒരു മാസത്തെ ഹൗസ്ഫുൾ ഷോ വേണ്ടിവരുമത്രെ.
ഈ സാഹചര്യത്തിൽ കനത്ത നഷ്ടം ഒഴിവാക്കാനാണ് ആന്റണി പെരുമ്പാവൂർ ഒ.ടി.ടി സാദ്ധ്യത തേടിയതെന്ന് ഫിലിം ചേംബർ പ്രതിനിധികൾ പറയുന്നു.
ആന്റണി നിർമ്മിച്ച് മോഹൻലാൽ നായകനായ 12th MAN, ബ്രോ ഡാഡി, എലോൺ , ചിത്രീകരണം ആരംഭിക്കുന്ന െെവശാഖ് -ഉദയകൃഷ്ണ ചിത്രം എന്നിവയും ഒ.ടി.ടിയിലാണ് റിലീസ് ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |