ചിറയിൻകീഴ്: ഇതര മതത്തിൽ നിന്ന് പ്രണയവിവാഹിതനായ യുവാവിനെ പട്ടാപ്പകൽ നാട്ടുകാരുടെയും ഭാര്യയുടെയും മുന്നിൽവച്ച് തല്ലിച്ചതച്ച ഭാര്യാസഹോദരൻ അറസ്റ്റിൽ. ചിറയിൻകീഴ് ആനത്തലവട്ടം ബീച്ച് റോഡിൽ ദീപ്തി കോട്ടേജിൽ ഡോ. ഡാനിഷ് ജോർജിനെയാണ് ഊട്ടി മേട്ടുപ്പാളയത്തെ റിസോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയത്.
ആക്രമണത്തിന് ശേഷം ഡാനിഷ് തമിഴ്നാട്ടിലേയ്ക്ക് മുങ്ങിയിരുന്നു. ഇയാളുടെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് തമിഴ്നാടും തുടർന്ന് ഊട്ടിയിലുമുള്ളതായി കണ്ടെത്തിയത്. ഒക്ടോബർ 31ന് ചിറയിൻകീഴ് ആനത്തലവട്ടം ബീച്ച് റോഡിലായിരുന്നു സംഭവം. തണ്ടാൻ സമുദായത്തിൽ നിന്നുള്ള മിഥുനും ക്രിസ്ത്യൻ സമുദായത്തിലുള്ള ദീപ്തിയും രണ്ടുവർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്.
വിവാഹശേഷം നാട്ടിലെത്തിയ ഇരുവരെയും 31ന് പള്ളിയിലേക്ക് ഡാനിഷ് ജോർജ് വിളിച്ച് വരുത്തുകയും മിഥുൻ കൃഷ്ണനോട് മതം മാറണമെന്നും അല്ലെങ്കിൽ വിവാഹത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇരുവരും ഇത് നിരസിച്ചതിനെ തുടർന്ന് ദീപ്തിയോട് അമ്മയെ കണ്ടശേഷം പോകാമെന്ന് ഡാനിഷ് ജോർജ് പറഞ്ഞു. തുടർന്ന് വിടീന് സമീപത്തെത്തിയപ്പോൾ ഡാനിഷ് മിഥുൻ കൃഷ്ണനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |