തിരുവനന്തപുരം: കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി കേരള സർക്കാർ സൗജന്യമായി നൽകിയ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഇപ്പോൾ റെയിൽവേക്കാണെന്നും, ഈ ഭൂമി തിരിച്ചുവേണമെങ്കിൽ കമ്പോളവില നൽകണമെന്നാണ് കേന്ദ്രം പറയുന്നതെന്നും മന്ത്രി പി. രാജീവ് നിയമസഭയിൽ പറഞ്ഞു.
ഈ സ്ഥലം തിരിച്ചെടുത്ത് ഏതെങ്കിലും തരത്തിൽ വിനിയോഗിക്കുന്നതിനായി കേന്ദ്രവുമായി ചർച്ച നടത്തും. ഇ. അഹമ്മദ് റെയിൽവേ സഹമന്ത്രിയായിരിക്കെ നെടുമ്പാശേരിയിൽ റെയിൽവേ സ്‌റ്റേഷനായി ഇട്ട കല്ല് എവിടെയാണെന്ന് പോലുമറിയില്ല.
ചരിത്രത്തിൽ ആദ്യമായി കെ.എം.എം.എൽ 300 കോടിയുടെ ലാഭം നേടി. ഈ വർഷം സംരംഭക വർഷമായി ആചരിച്ച് ഒരു ലക്ഷം എം.എസ്.എം.ഇ യൂണിറ്റുകൾ ആരംഭിക്കും. ഇതിൽ സേവന മേഖലയിലെ യൂണിറ്റുകളെയും ഉൾപ്പെടുത്തും. കൊച്ചി - ബംഗളുരു വ്യവസായ ഇടനാഴിക്കാവശ്യമായ ഭൂമിയുടെ 87 ശതമാനമായ 1867 ഏക്കറും മേയ് മാസത്തോടെ സർക്കാരിന്റെ കൈയിലെത്തും. 2135 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |