SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.46 PM IST

കണ്ണില്ലാത്ത കൊടും  ക്രൂരത; തെരുവുനായയ്ക്ക് നടുവിന് അടിയേറ്റത് പ്രസവത്തിനിടെ, പാതി പുറത്തുവന്ന കുഞ്ഞുമായി പ്രാണവേദനയോടെ ഓടിനടന്നത് മണിക്കൂറുകൾ

Increase Font Size Decrease Font Size Print Page
dog

നിലമ്പൂർ: ചന്തക്കുന്നിൽ പ്രസവത്തിനിടെ തെരുവുപട്ടിക്ക് അടിയേറ്റു. രണ്ടു കുഞ്ഞുങ്ങൾ പുറത്തെത്തിയ ശേഷം മൂന്നാമത്തെ കുഞ്ഞിന്റെ തല പുറത്തുവരുന്നതിനിടെയാണ് പട്ടിയുടെ നടുവിന് ആരോ വടികൊണ്ടടിച്ചത്. പട്ടി പ്രാണവേദനയോടെ ഓടിരക്ഷപ്പെട്ടു. ചൊവ്വാഴ്ചയാണ് സംഭവമെന്ന് കരുതുന്നു.

പാതി പുറത്തു വന്ന കുഞ്ഞുമായി പട്ടി അലയുന്നത് ഇന്നലെ രാവിലെയാണ് സാമൂഹിക പ്രവർത്തനായ കെ.പി. മുജീബ് റഹ്മാന്റെ ശ്രദ്ധയിൽപ്പെട്ടത്. അദ്ദേഹം എമേ‌‌ർജൻസി റെസ്ക്യു ഫോഴ്സിന്റെ സഹായത്തോടെ പട്ടിയെ പിടികൂടി വെറ്ററിനറി ഹോസ്പിറ്റലിലെത്തിച്ചു. ഡോക്ടർ ലഘുശസ്ത്രക്രിയ നടത്തി നായയുടെ വയറ്റിൽ നിന്ന് പാതിപുറത്തുവന്നതടക്കം രണ്ട് കുഞ്ഞുങ്ങളുടെ മൃതദേഹം പുറത്തെടുത്തു.

ചത്ത് അഴുകിയ നിലയിലായിരുന്നു. പ്രസവിച്ച രണ്ടു കുഞ്ഞുങ്ങളെ വഴിയരികിൽ നിന്ന് കണ്ടെത്തി അമ്മയ്ക്കരികിലാക്കി കൂട്ടിലടച്ചു. പിന്നീട് വൃത്തിയാക്കാൻ കൂട് തുറന്നപ്പോൾ തള്ളപ്പട്ടി ഓടിപ്പോയി. ആശുപത്രി ജീവനക്കാരും മുജീബും പാലും ബിസ്കറ്റും കുഞ്ഞുങ്ങൾക്ക് നൽകുന്നുണ്ട്. കുഞ്ഞുങ്ങളെ തേടി തള്ളപ്പട്ടി വരുമെന്ന പ്രതീക്ഷയിൽ കൂടിന്റെ വാതിൽ തുറന്നിട്ടിട്ടുണ്ട്. എതെങ്കിലും വീട്ടുപരിസരത്ത് പ്രസവിക്കുമ്പോഴാകാം പട്ടിക്ക് അടിയേറ്റതെന്ന് കരുതുന്നു.

TAGS: DOG, ATTACK, YOUTH, NILAMBUR, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY