SignIn
Kerala Kaumudi Online
Thursday, 19 September 2024 10.12 AM IST

സമത്വവും സാഹോദര്യവും തിളങ്ങട്ടെ

Increase Font Size Decrease Font Size Print Page

photo

ഇന്ന് റിപ്പബ്ളിക് ദിനം. ഇന്ത്യൻ ഭരണഘടനയ്ക്ക് 73 വയസ് പൂർത്തിയാവുന്നു. അപൂർവത പ്രകാശിക്കുന്ന ഒരു അനർഘരേഖ. ലോകത്തിലെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടനയോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധത പുതുക്കാനുള്ള അവസരം കൂടിയാണിത്. സമത്വത്തിലും സാഹോദര്യത്തിലും സ്വാതന്ത്ര്യ‌ത്തിലും അധിഷ്ഠിതമായ മാനവിക സമീപനമാണ് ഭരണഘടനാ മൂല്യങ്ങളുടെ അഗാധമായ പൊരുൾ. ഭരണനിർവഹണം ഭരണഘടനാ വ്യവസ്ഥകൾക്ക് അനുസൃതമായിരിക്കണം. ആ മൂല്യങ്ങൾ മുറുകെപ്പിടിച്ചുവേണം ഏതുതരം പ്രവർത്തനങ്ങൾക്കും മുൻകൈയെടുക്കേണ്ടത്.

ഇന്ത്യയ്ക്ക് സ്വന്തം ഭരണഘടന എന്ന ആവശ്യം 1940-ലാണ് ബ്രിട്ടീഷുകാർ തത്വത്തിൽ അംഗീകരിച്ചത്. സ്വാതന്ത്ര്യ‌ത്തിന്റെ പോരാട്ടവീര്യം ആളിപ്പടർന്ന നാളുകളിൽതന്നെ അതിനുവേണ്ടിയുള്ള മുറവിളിയും ശക്തമായിരുന്നു. 1942ൽ സർ സ്റ്റഫോർഡ് ക്രിപ്‌സിനെ ഇത് സംബന്ധിച്ച പഠനത്തിനായി ഇന്ത്യയിലേക്ക് നിയോഗിച്ചു. 1946ൽ ബ്രി​ട്ടീഷ് മന്ത്രി​സഭ നി​യോഗി​ച്ച ഒരു സമി​തി​യുടെ (ക്യാബിനറ്റ് മിഷൻ) ശുപാർശ പ്രകാരമാണ് ഇന്ത്യയിൽ ആദ്യമായി ഭരണഘടനാ നിർമ്മാണസഭ രൂപീകരിച്ചത്.

ഡോ. അംബേദ്‌കർ ചെയർമാനായ ഡ്രാഫ്‌റ്റിംഗ് കമ്മിറ്റിയാണ് ഭരണഘടനയുടെ കരട് തയ്യാറാക്കിയത്. 1949 നവംബർ 26ന് ഭരണഘടനയ്ക്ക് അംഗീകാരം നല്കിയെങ്കിലും 1950 ജനുവരി 26നാണ് ഇന്ത്യൻ ഭരണഘടന നിലവിൽവന്നത്. ''ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾ ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ളിക്കായി രൂപകല്പന ചെയ്യുന്നു" എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: REPUBLIC DAY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.