SignIn
Kerala Kaumudi Online
Monday, 18 August 2025 10.00 PM IST

51 കൊല്ലം പ്രവാസ ജിവിതം, നിരവധി പേരെ സഹായിച്ചു; മടങ്ങിയെത്തിയ ഗഫൂർക്കയ്ക്ക് ലഭിച്ചത് സെലിബ്രിറ്റികൾക്ക് പോലും കിട്ടാത്ത സ്വീകരണം

Increase Font Size Decrease Font Size Print Page
abdul-gafoor

പതിറ്റാണ്ടുകളോളം വിദേശത്ത്‌ ജീവിച്ച ശേഷം മടങ്ങിയെത്തുന്ന പ്രവാസി മലയാളിക്ക് ലഭിക്കുന്ന സ്വീകരണത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അഞ്ച് പതിറ്റാണ്ടിലേറെ തയ്യിൽ അബ്ദുൾ ഗഫൂർ എന്ന അറുപത്തിനാലുകാരൻ യു എ ഇയിലാണ് താമസിച്ചിരുന്നത്.

സ്വന്തം നാട്ടിലുള്ള നിരവധി പേർക്ക് ഗൾഫിൽ ജോലി നേടാൻ അബ്ദുൾ ഗഫൂർ സഹായിച്ചിട്ടുണ്ട്. ഈ സഹായങ്ങൾ മൂലം പ്രവാസി മലയാളികൾക്ക് അദ്ദേഹത്തോട് പ്രത്യേക ബഹുമാനമുണ്ട്. ഗഫൂർക്ക എന്നാണ് അദ്ദേഹം അറിയപ്പെടുന്നത് എന്നാൽ നാടോടിക്കാറ്റ് എന്ന ചിത്രത്തിലെപ്പോലെ തട്ടിപ്പുകാരനല്ല, മറിച്ച് ഒരുപാട് പേർക്ക് ജീവിതം നൽകിയാണ് അദ്ദേഹം പലർക്കും ഗഫൂർക്കയായത്.


കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഗഫൂറിന് ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലുള്ള സ്വീകരണമാണ് ലഭിച്ചത്. മലപ്പുറം ജില്ലയിലെ മരുതിഞ്ചിറ എന്ന ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ നിരവധി പേരാണ് വിമാനത്താവളത്തിലെത്തിയത്. വെറുതെ വന്നതല്ല, വാടകയ്‌ക്കെടുത്ത സർക്കാർ കെഎസ്ആർടിസി ബസിലാണ് നാട്ടുകാരെത്തിയത്. ഗഫൂറിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേർ മുദ്രാവാക്യം വിളിച്ചു.

'എയർപോർട്ടിൽ ഇങ്ങനെയൊരു സ്വീകരണം ആദ്യമായിട്ട്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. 'ഗഫൂർക്കാ കീ ജയ്, ഗഫൂർക്കാ കീ ജയ്... ഞങ്ങളുടെ നാടിന്റെ മണിമുത്ത് ഇതാ നാട്ടിലേക്ക് എത്തിയിരിക്കുകയാണ് സുഹൃത്തുക്കളേ. വേറെ ആർക്കും അവകാശപ്പെടാനില്ലാത്ത രീതിയിലുള്ള സ്വീകരണമാണ്. കെ എസ് ആർ ടി സി ബസിൽ ഒരു നാട് മുഴുവനാണ് വന്നിരിക്കുന്നത്.'- എന്നാണ് വിമാനത്താവളത്തിലെത്തിയ നാട്ടുകാർ വിളിച്ചു പറഞ്ഞത്.

A post shared by Siyotechandtravel by shihabu (@siyotechtravel)


TAGS: INSTAGRAM, VIRAL, PRAVASI, GULF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.