SignIn
Kerala Kaumudi Online
Monday, 04 May 2026 3.20 AM IST

വോട്ടെണ്ണലിൽ കണ്ണുംനട്ട് മുന്നണികൾ..... സസ്പെൻസുകൾ ഇന്ന് പൊളിയും

Increase Font Size Decrease Font Size Print Page
ele

കോട്ടയം : മൂന്നാഴ്ചയോളമായി മനസിൽ അടക്കിപ്പിടിച്ച ആകാംക്ഷയ്ക്ക് ഇന്ന് ഉത്തരമാകും. കൈവിട്ടതൊക്കെ തിരിച്ചു പടിക്കുമെന്ന യു.ഡി.എഫിന്റെ ആത്മവിശ്വാസത്തിന് കരുത്തുപകരുന്നത് എക്സിറ്റ് പോളാണ്. എന്നാൽ കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കുമെന്ന് എൽ.ഡി.എഫും അക്കൗണ്ട് തുറക്കുമെന്ന് എൻ.ഡി.എയും അവകാശപ്പടുന്നു. പി.സി.ജോർജ്, ഷോൺ ജോർജ്, ജോസ് കെ.മാണി എന്നിവർക്ക് അതിനിർണായക തിരഞ്ഞെടുപ്പ് കൂടിയാണിത്. തദ്ദേശ തിരഞ്ഞെടുപ്പിലെ സമാന വിജയമുണ്ടാകുമെന്നാണ് യു.ഡി.എഫ് കണക്ക് കൂട്ടൽ. കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചു പിടിക്കുമെന്നാണ് ആത്മവിശ്വാസം. വൈക്കവും, കാഞ്ഞിരപ്പള്ളിയും ഒഴികെ ഏഴും കൂടെപ്പോരുമെന്ന് കരുതുന്നു. പൂഞ്ഞാർ, ഏറ്റുമാനൂർ, ചങ്ങനാശേരി മണ്ഡലങ്ങൾ തിരിച്ചു പിടിക്കുമെന്നാണ് യു.ഡി.എഫ് അവകാശവാദം. അതേസമയം കഴിഞ്ഞ തവണ ജയിച്ച സീറ്റുകൾക്ക് പുറമേ പാലാ കൂടി ചേർത്ത് ആറ് സീറ്റുകളിൽ ജയിക്കുമെന്നാണ് ഇടതുമുന്നണിയുടെ കണക്ക് കൂട്ടൽ. പാലായിൽ അയ്യായിരത്തിൽ താഴെ വോട്ടിന് ജോസ് കെ.മാണി ജയിക്കുമെന്നാണ് വിലയിരുത്തൽ.

ജോസിന് നിർണായകം

ഇടതുപ്രവേശനത്തോട് കഴിഞ്ഞ തവണ ജനം അനൂകലമായെങ്കിലും ജോസ് മാത്രം പരാജയപ്പെട്ടു. പാലാ കൈവിട്ടപ്പോൾ ജോസിന് രാജ്യസഭയിലേയ്ക്ക് മടങ്ങേണ്ടി വന്നു. രാജ്യസഭയിലെ കാലാവധി തീരുംമുന്നേ നിയമസഭയിലേയ്ക്ക് വീണ്ടും ജോസ് ഇറങ്ങിയത് ജീവൻ മരണപ്പോരാട്ടത്തിനാണ്. തോൽവിയെപ്പറ്റി ചിന്തിക്കാൻ കഴിയില്ല. വീണ്ടും തോറ്റാൽ പാലായിൽ ജോസ് അപ്രസക്തനാവും. വിജയിച്ചാൽ ഭാവിയിൽ മുന്നണി സമവാക്യങ്ങളും മാറാം. കേരള കോൺഗ്രസുകളിൽ കഴിഞ്ഞ തവണ ജോസ് കെ.മാണിക്കായിരുന്നു നേട്ടം. ഇക്കുറി ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാർത്ഥികൾ കൂടുതൽ സീറ്റുകളിൽ വിജയിക്കുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ.

ക്രിസ്ത്യൻ ഔട്ട് റീച്ച് തുറണയ്ക്കുമോ

ബി.ജെ.പിയുടെ ക്രിസ്ത്യൻ ഔട്ട് റീച്ച് തുണയ്ക്കുമോയെന്നും അറിയാം. പാലായിൽ ഷോണും, പൂഞ്ഞാറിൽ പി.സി.ജോർജും വിജയിക്കേണ്ടത് ഇരുവർക്കും നിർണായകം. പാലായിൽ 35,000 മുകളിലേയ്ക്ക് വോട്ടുയർത്തേണ്ടത് വ്യക്തിപരമായി ഷോണിന്റെ ആവശ്യമാണ്. പൂഞ്ഞാറിൽ പി.സി.വിരുദ്ധ വോട്ടുകൾ ഭിന്നിച്ച് പോയാൽ വിജയിക്കുമെന്നാണ് ബി.ജെ.പി പ്രതീക്ഷ.

''മിന്നും വിജയമായിരിക്കും. ജോസ് കെ.മാണിയും കൂട്ടരും വിയർക്കും. ഇടത് സർക്കാരിനോട് ജനങ്ങൾക്ക് വെറുപ്പാണ്.

-അഡ്വ. ഫിൽസൺ മാത്യൂസ്, യു.ഡി.എഫ് ജില്ലാ കൺവീനർ

കോട്ടയത്ത് കൂടുതൽ സീറ്റുകളോടെ തുടർ ഭരണമുണ്ടാകും.

ടി.ആർ. രഘുനാഥൻ, സി.പി.എം ജില്ലാ സെക്രട്ടറി

അക്കൗണ്ട് തുറക്കുക മാത്രമല്ല, വോട്ട് ഷെയറും വർദ്ധിക്കും.

ലിജിൻ ലാൽ, ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.