കേരളം 2013 ൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു.ഇഫി കഴിഞ്ഞ വർഷവും
-- തിരുവനന്തപുരത്ത് 2013 ൽ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയിൽ നിന്ന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സ്വീകരിച്ച് വിഖ്യാത സ്പാനിഷ് ചലച്ചിത്രകാരൻ കാർലോസ് സൗറ സിനിമയുടെ മഹത്വത്തെ കുറിച്ച് ഇങ്ങനെ സംസാരിച്ചു.' ലോകത്തെ ഏറ്റവും വലിയ കലാരൂപമാണ് സിനിമയും ഫോട്ടോഗ്രഫിയും.സാങ്കേതിക വിദ്യയുടെ അതിപ്രസരത്തിൽപ്പോലും ഇവ രണ്ടും വിസ്മൃതകമാവില്ല.ഫോട്ടോഗ്രഫി ഒരു നിമിഷത്തെ ക്ളിക്കായിരിക്കാം.എന്നാൽ അത് ചരിത്രത്തിന്റെ അടയാളപ്പെടുത്തലാണ്.സിനിമയെന്നാൽ കണ്ണാടി നോക്കുന്നതുപോലെയാണ്.നമ്മുടെ മുഖംപോലെ നമ്മൾക്ക് ചുറ്റുമുള്ള ലോകമാണ് സിനിമയിൽ പ്രതിഫലിക്കുന്നത്.സിനിമ എന്നും വിജയിക്കട്ടെ. ഇവിടെ വന്ന് ഇത്രയുംവലിയ അവാർഡ് സ്വീകരിക്കാൻ കഴിഞ്ഞതിൽ നന്ദിയുണ്ട്.മലയാളത്തിൽ നിങ്ങളുടെ ഭാഷയിൽ സംസാരിക്കാൻ കഴിയാത്തതിൽ ഖേദമുണ്ട് ' സ്പാനിഷ് ഭാഷയിൽ സംസാരിച്ച് സൗറ പറഞ്ഞു. സ്പാനിഷ് ചലച്ചിത്രസംവിധായകനും ഫോട്ടോഗ്രഫറും എഴുത്തുകാരനുമായ സൗറ വിഖ്യാത സ്പാനിഷ് ചലച്ചിത്രകാരൻമാരായ ലൂയി ബുനുവലിന്റെയും പെഡ്രോ അൽമദോറിന്റെയും ഗണത്തിൽപ്പെടുത്തേണ്ട സംവിധായകനായിരുന്നു.ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ അദ്ദേഹത്തിന് വലിയ ആരാധകവൃന്ദം ഉണ്ട്.സൗറയുടെ മിക്ക ചിത്രങ്ങളും കേരളത്തിൽ പ്രദർശിപ്പിച്ചിരുന്നു. 1957-58 കാലയളവവിലാണ് സൗറ ഷോർട്ട് ഫിലിം മേക്കിംഗിൽ നിന്നും ഫീച്ചർഫിലിമിലേക്ക് തിരിയുന്നത്.ആദ്യ ചിത്രമായ ക്യയെൻക കാൻ ചലച്ചിത്രോത്സവത്തിൽ ശ്രദ്ധ നേടി .അധികം വൈകാതെ 1966 ൽ തന്നെ ബെർലിൻ ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകനുള്ള സിൽവർ ബെയർ അവാർഡ് ലാ കാസ എന്നചിത്രത്തിലൂടെ കരസ്ഥമാക്കി.അടുത്തവർഷം പെപ്പർമിന്റ് ഫ്റാപ്പെ എന്ന ചിത്രത്തിലൂടെ രണ്ടാം വട്ടവും മികച്ച സംവിധായകനുള്ള സിൽവർബെയർ നേടിയതോടെ സൗറ ലോകചലച്ചിത്രാസ്വദകർക്ക് പ്രിയങ്കരനായി.ഡെപ്രിസ ഡെപ്രിസ എന്ന ചിത്രത്തിലൂടെ ബെർലിനിൽ മികച്ച സിനിമയ്ക്കുള്ള ഗോൾഡൻ ബെയറും സൗറയെ തേടിയെത്തി.1981 ലായിരുന്നു അത്. കസിൻ ആഞ്ചലിക്ക.,റെയിസ് റാവൻസ് എന്നീ ചിത്രങ്ങൾ കാനിൽ സ്പെഷ്യൽ ജൂറി പ്രൈസും നേടി.മം ഈസ് സെലബ്രേറ്റിംഗ് ഹെർ100 ഈയേഴ്സ് മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ നോമിനേഷൻ കരസ്ഥമാക്കി.ഫ്ളമാങ്കോ,ബ്ളഡ് വെഡ് ഡിംഗ്,കാർമൻ,ടാംഗോ, ഫാദോസ് തുടങ്ങി മികച്ച ചിത്രങ്ങളുമായി സൗറ തിളങ്ങി.ബുനുവൽ ആൻഡ് ദി ടേബിൾ ഒഫ് കിംഗ് സോളോമൻ തന്റെ ഏറ്റവും മികച്ച ചിത്രമായി സൗറ സ്വയം വിശേഷിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ഐ.എഫ്.എഫ്.ഐയിൽ സൗറയ്ക്കുവേണ്ടി മകളാണ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സ്വീകരിച്ചത്. മരണം 91-ാം വയസിലായിരുന്നു. ലോകത്തെ മികച്ച ചലച്ചിത്രാകാരനാണ് സൗറയുടെ വിയോഗത്തിലൂടെ വിടപറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |