തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ നടക്കുന്ന വിജിലൻസ് അന്വേഷണം തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയാണോ എന്ന് സംശയമുണ്ടെന്ന് മന്ത്രി വി.മുരളീധരൻ പറഞ്ഞു. പ്രതികളെ സംരക്ഷിക്കാനാണ് സർക്കാർ നീക്കം. പ്രതിപക്ഷത്തിന് സർക്കാരിനോട് സഹകരണാത്മക നിലപാടാണ്. സ്വർണക്കടത്ത് കേസിൽ അന്നും ഇന്നും മുഖ്യമന്ത്രിയുടെ ഓഫീസ് സംശയനിഴലിലാണ്. കേസിലെ പുതിയ സംഭവ വികാസങ്ങളും അത് തന്നെയാണ് തെളിയിക്കുന്നത്. കേസ് ബി.ജെ.പിയും സി.പി.എമ്മും ഒത്തുതീർപ്പാക്കിയെന്ന് പറഞ്ഞവർ എവിടെപ്പോയെന്നും വി.മുരളീധരൻ ചോദിച്ചു.
ദുരിതാശ്വാസനിധി തട്ടിപ്പ്:കോൺ.നേതാവിനെതിരെ പഞ്ചായത്ത് പ്രസിഡന്റ്
കടയ്ക്കാവൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ അഞ്ചുതെങ്ങിലെ കോൺഗ്രസ്സ് നേതാവിനെതിരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു രംഗത്തെത്തി. സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവർക്ക് വ്യാജരേഖകൾ ചമച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അമ്പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെ പ്രാദേശിക കോൺഗ്രസ് നേതാവിന്റെ ഒത്താശയോടെ വാങ്ങി നൽകിയെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകിയ പരാതിയെ തുടർന്നാണ് തട്ടിപ്പുകൾ പുറത്തു വന്നത്. ഒരേ ഫോൺ നമ്പരിൽ പത്തിലധികം അപേക്ഷകൾ പലരുടെയും പേരിൽ നൽകിയിട്ടുണ്ടെന്നും അനർഹർക്ക് അനുകൂല്യം ലഭിക്കുമ്പോൾ നേതാവ് കമ്മിഷൻ ഇനത്തിൽ വിഹിതം കൈപ്പറ്റുമെന്നും ലൈജു പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |