SignIn
Kerala Kaumudi Online
Friday, 09 May 2025 1.48 PM IST

സമരം ചെയ്യുന്നവർ ദീപേന്ദർ സിംഗിന്റെ കീഴിൽ ഉള്ളവർ: ബ്രിജ് ഭൂഷൺ

Increase Font Size Decrease Font Size Print Page
brij-bhushan

ന്യൂഡൽഹി: തനിക്കെതിരെ പരാതി നൽകിയ വനിത താരങ്ങളെല്ലാം കോൺഗ്രസ് നേതാവായ ദീപേന്ദർ സിംഗ് ഹൂഡ രക്ഷാധികാരിയായ അഖാഡയിൽ പരിശീലിക്കുന്നവരാണെന്ന് റെസ്ലിംഗ് ഫെഡറേഷൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷൺ സിംഗ്. ഹരിയാനയിലെ 90 ശതമാനം ഗുസ്തി താരങ്ങളും അവരുടെ രക്ഷിതാക്കളും ഫെഡറേഷനൊപ്പമാണ്. എന്നാൽ തനിക്കെതിരെ ജന്തർ മന്തറിൽ സമരം ചെയ്യുന്ന വനിത താരങ്ങളെല്ലാം മഹാദേവ് റെസ്ലിംഗ് അക്കാഡമിയിൽ നിന്നുള്ളവരാണ്. ഈ അഖാഡയുടെ രക്ഷാധികാരി കോൺഗ്രസ് നേതാവ് ദീപേന്ദർ സിംഗ് ഹൂഡയാണെന്ന് ലോകത്തിന് മുഴുവൻ അറിയാം. പ്രതിഷേധിക്കുന്നവർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയാണ് സംസാരിക്കുന്നത്. ഇവർ ഇന്ത്യൻ റെയിൽവേയിൽ ജോലി ചെയ്യുന്നവരാണെന്ന് ഓർക്കണം. ജന്തർ മന്തറിൽ സമരം ചെയ്യാതെ നീതി ലഭിക്കണമെങ്കിൽ പൊലീസിനെയും കോടതിയെയും സമീപിക്കുകയാണ് വേണ്ടത്. കോടതി വിധി എന്തായാലും അത് അനുസരിക്കും. സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ സമരവേദിയിലെത്താതിരുന്നത് ഇതിലെ സത്യം അവർക്കറിയാമെന്നത് കൊണ്ടാണെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.