തിരുവനന്തപുരം: ഇന്നലെ സർക്കാർ സർവ്വീസിൽ നിന്ന് വിരമിച്ചത് 11,801പേർ. ഇവർക്ക് ആനുകൂല്യങ്ങൾ നൽകാൻ 2000 കോടി രൂപ വേണം. തസ്തികയനുസരിച്ച് 15 മുതൽ 80 ലക്ഷം രൂപ വരെ നൽകേണ്ടിവരും.
ഇത്രയും പേർ ഒരുമിച്ച് വിരമിക്കുന്നത് അസാധാരണമാണ്. മുൻവർഷങ്ങളിൽ പരമാവധി ആറായിരം പേരാണ് മേയ് 31ന് വിരമിക്കാറുണ്ടായിരുന്നത്. ഈ വർഷം ആകെ വിരമിക്കുന്നത് 21,537 പേരാണ്. ആരോഗ്യം, വിദ്യാഭ്യാസം, റവന്യു വകുപ്പുകളിലാണ് കൂടുതൽ. സ്‌കൂൾ പ്രവേശനം മുന്നിൽ കണ്ട് മേയ് മാസം ജനന തീയതിയായി രേഖപ്പെടുത്തുന്നത് മുൻപ് പതിവായിരുന്നു. കൂട്ടവിരമിക്കലിന് കാരണവും ഇതാണ്.
ഗ്രാറ്റുവിറ്റി, ടെർമിനൽ സറണ്ടർ, പെൻഷൻ കമ്യൂട്ടേഷൻ, പി.എഫ്, സ്റ്റേറ്റ് ലൈഫ് ഇൻഷ്വറൻസ്, ഗ്രൂപ്പ് ഇൻഷ്വറൻസ് തുടങ്ങിയവയാണ് പെൻഷൻ ആനുകൂല്യങ്ങൾ. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാരിനിത് വൻ ബാദ്ധ്യതയാണ്. പെൻഷൻ ആനുകൂല്യം മാറ്റിവയ്ക്കാൻ നിയമം അനുവദിക്കുന്നില്ല. വായ്പയെടുത്ത് ഈ ചെലവ് നിറവേറ്റാനാണ് ശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |