കൊല്ലം: മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലന്‍സ് മറിഞ്ഞ സംഭവത്തിൽ കേസെടുത്ത് കൊട്ടാരക്കര പൊലീസ്. പെെലറ്റ് വാഹനം ഓടിച്ച് പൊലീസ് ഡ്രെെവർക്കെതിരെയും ആംബുലൻസ് ഡ്രെെവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അലക്ഷ്യമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയെന്നാണ് കേസ്. രോഗിയുടെ ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇന്നലെയാണ് മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലന്‍സ് മറിഞ്ഞത്.
അതേസമയം, സംഭവത്തിൽ തന്നെ പ്രതിയാക്കാൻ പൊലീസ് ശ്രമിക്കുന്നതായി ആരോപിച്ച് ആംബുലൻസ് ഡ്രെെവർ രംഗത്തെത്തിയിരുന്നു. കേസ് കൊടുക്കാൻ സ്റ്റേഷനിൽ ചെന്നപ്പോൾ പൊലീസ് ആക്ഷേപിച്ചെന്നും സോപ്പുപെട്ടി പോലുള്ള വണ്ടിയാണോ ഓടിക്കുന്നതെന്ന് ചോദിച്ചെന്നും ഡ്രെെവർ പറഞ്ഞു. മന്ത്രി പോകുന്ന വഴിയിൽ എന്തിന് വണ്ടികൊണ്ടുവന്നുവെന്നും പൊലീസ് ചോദിച്ചതായി ഡ്രെെവർ വ്യക്തമാക്കി.
ആശുപത്രിയിൽ ചികിത്സയിലായിരുന്നതിനാൽ സഹോദരൻ സന്തോഷാണ് സ്റ്റേഷനിൽ പോയതെന്ന് ആംബുലൻസ് ഡ്രെെവർ നിതിൻ പറഞ്ഞു. പൊലീസ് സിഗ്നൽ പ്രകാരമാണ് ആംബുലൻസ് കടത്തിവിട്ടത്. സെെറൻ മുഴക്കിയിരുന്നെന്നും രോഗിയുടെ ഭർത്താവായ അശ്വകുമാർ പറഞ്ഞു. മന്ത്രി സ്വന്തം കാര്യം നോക്കി പോയെന്നും അടുത്തേയ്ക്ക് വരാനുള്ള മനസ് കാണിക്കാമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |