കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി നടൻ അലൻസിയർ. 'ഞാനൊരു പാവമാണ്. ഇനിയെങ്കിലും എന്നെ വെറുതേവിടണം. ഞാനൊന്നും പറഞ്ഞിട്ടില്ല. എനിക്കൊന്നും അറിയില്ല. വാർത്തകൾ ഒരുപാട് ഉണ്ടാകുന്നുണ്ട്. പലതും മറച്ചുവയ്‌ക്കുകയാണ്. കുറച്ച് ദിവസമായിട്ട് എന്റെ പേരിൽ ആഘോഷിച്ചുകൊണ്ടിരിക്കുകയല്ലേ, കച്ചവടം നടത്തുവല്ലേ. വിട്ടേരെ, പാവം ഞാനങ്ങ് ജീവിച്ചോട്ടെ. ഞാൻ അഭിനയിച്ചൊക്കെ ജീവിച്ചോളാം. നിങ്ങൾ എന്റെ പുറകേ നടന്ന് ഓരോന്ന് തോണ്ടിതോണ്ടിയെടുക്കാമെന്ന് വിചാരിക്കണ്ട.'- എന്നാണ് അലൻസിയർ മാദ്ധ്യമങ്ങളോട് പറഞ്ഞത്.
മാദ്ധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിലാണ് അലൻസിയറിനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. കൂടാതെ സംഭവത്തിൽ തിരുവനന്തപുരം റൂറൽ എസ്‌പി ഡി ശിൽപയോട് റിപ്പോർട്ടും വനിതാ കമ്മീഷൻ അദ്ധ്യക്ഷ അഡ്വ പി സതീദേവി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പുരസ്കാരം സ്വീകരിച്ച ശേഷം സ്‌ത്രീകളെ അവഹേളിക്കുന്ന വിധത്തിൽ അലൻസിയർ പരാമർശം നടത്തിയിരുന്നു. അവാർഡ് സ്വീകരിച്ച ശേഷം പുരസ്കാരമായി പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്ന് അലൻസിയർ നടത്തിയ പരാമർശം അങ്ങേയറ്റം അപലപനീയമാണെന്നും പി സതീദേവി പറഞ്ഞു.
'വിയോജിപ്പുണ്ടെങ്കിൽ അവാർഡ് സ്വീകരിക്കരുതായിരുന്നു. അവാർഡ് സ്വീകരിച്ച ശേഷം ഇത്തരത്തിൽ ഒരു പരാമർശം നടത്തിയത് ഉചിതമല്ല. ഈ സംഭവത്തിന് ശേഷം പറ്റിയ അബദ്ധം അദ്ദേഹം തിരുത്തുമെന്നാണ് കേരളത്തിലെ മുഴുവൻ ആളുകളും പ്രതീക്ഷിച്ചത്. എന്നാൽ അത് ഉണ്ടായില്ലെന്ന് മാത്രമല്ല പിന്നീട് പ്രതികരണം തേടുന്നതിനെത്തിയ മാദ്ധ്യമപ്രവർത്തകയോട് മോശമായ പദപ്രയോഗത്തിലൂടെയാണ് അലൻസി സംസാരിച്ചത്. ചാനൽ പ്രവർത്തകയായ പെൺകുട്ടിയെ ഇത്തരത്തിൽ അവഹേളിച്ച് കൊണ്ട് സംസാരിച്ചതിനെതിരെ നൽകിയ പരാതിയിൽ അലന്‍സിയറിനെതിരെ തിരുവനന്തപുരം റൂറല്‍ എസ്‌പി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.'- വനിതാ കമ്മീഷൻ അദ്ധ്യക്ഷ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |