തിരുവനന്തപുരം: കേരളം സാമ്പത്തികമായി വെല്ലുവിളി നേരിടുന്ന സംസ്ഥാനമാണെന്നും ബി ജെ പിക്കൊപ്പം ചേർന്ന് കേരളത്തിന്റെ വികസനത്തിന് യു ഡി എഫ് എതിര് നിൽക്കുന്നുവെന്നും എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണയ്ക്കെതിരെ രാജ്‌ഭവന് മുന്നിൽ ഇടതുമുന്നണി നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കടം വാങ്ങി കേരളം വികസിക്കും. ആ വികസനത്തിലൂടെ ബാദ്ധ്യതകൾ തീർക്കും. ഏഴര വർഷമായി കേരളത്തിൽ യു ഡി എഫ് ഒരു വികസന പ്രവർത്തനത്തിലും സഹകരിക്കുന്നില്ല. കേരളത്തിന്റെ വികസനം തടയാൻ കേന്ദ്രസർക്കാർ സാമ്പത്തിക ഉപരോധം തീർക്കുകയാണ്. കേരളത്തിൽ നികുതി കുടിശിക പിരിച്ചെടുക്കുന്നില്ലെന്ന് പ്രചരിപ്പിച്ച എ ജി രാഷ്‌ട്രീയം കളിക്കുകയാണ്. റിപ്പോർട്ട് സമർപ്പിക്കേണ്ടയാൾക്ക് പത്രസമ്മേളനം നടത്താൻ എന്ത് അവകാശമാണുള്ളത്.
എൽ ഡി എഫ് സർക്കാർ കെ റെയിൽ കൊണ്ടുവന്നപ്പോഴാണ് കേന്ദ്രസർക്കാർ വന്ദേഭാരത് കൊണ്ടുവന്നത്. എൽ ഡി എഫ് കെ റെയിൽ മുന്നോട്ട് വച്ചില്ലായിരുന്നുവെങ്കിൽ വന്ദേ ഭാരത് വരുമായിരുന്നോ? ഗവർണർ ബില്ലുകൾ പിടിച്ചുവച്ചിട്ട് എന്തുകാര്യമാണ്? നിയമ നിർമാണം നടപ്പിലാക്കേണ്ട ഗവർണർ ബില്ലുകളിൽ ഒപ്പിടാത്തത് ബി ജെ പി നയമാണ്'- ഇ പി ജയരാജൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |