SignIn
Kerala Kaumudi Online
Friday, 21 February 2025 10.33 PM IST

നവകേരള സദസ്: ഇന്ന് മഞ്ചേശ്വരത്ത് തുടക്കം

Increase Font Size Decrease Font Size Print Page
1

കാസർകോട്: സർക്കാർ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന നവകേരള സദസിന് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് ഇന്നു തുടക്കം. കാസർകോട് ജില്ലയിലെ വടക്കേ അതിർത്തി ഗ്രാമമായ പൈവളിഗെയിൽ വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജൻ അദ്ധ്യക്ഷനാകും. പതിമൂന്ന് കന്നട, തുളു സിനിമാ താരങ്ങൾ പങ്കെടുക്കും. മുന്നൂറ് പ്രമുഖരെ ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ഒരുക്കിയ പ്രത്യേക ബസിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുക.

140 നിയമസഭാ മണ്ഡലങ്ങളിലും സദസ് സംഘടിപ്പിച്ചിട്ടുണ്ട്. ഡിസംബർ 23ന് വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് സമാപനം. നവകേരള സദസ് നടക്കുന്ന ദിവസങ്ങളിൽ രാവിലെ 9ന് ഓരോ മണ്ഡലത്തിലെയും പ്രത്യേക ക്ഷണിതാക്കളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും. മണ്ഡലങ്ങളിൽ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളിൽ സദസ് ഉദ്ഘാടനത്തിന് മൂന്നുമണിക്കൂർ മുമ്പ് പരാതികൾ സ്വീകരിച്ച് തുടങ്ങും. മുഴുവൻ പരാതികളും സ്വീകരിക്കുന്നതുവരെ കൗണ്ടറുകൾ പ്രവർത്തിക്കും. മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് പ്രത്യേകം കൗണ്ടറുകളുണ്ടാകും.

നാളെയാണ് കാസർകോട് ജില്ലയിലെ മറ്റു നാല് മണ്ഡലങ്ങളിലും സദസ് നടക്കുക. നാളെ രാവിലെ നഗരസഭ കോൺഫറൻസ് ഹാളിലാണ് കാസർകോട് മണ്ഡലത്തിലേത്. തുടർന്ന് ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ.

പരാതികളിൽ വേഗത്തിൽ തീർപ്പ്

 ലഭിക്കുന്ന പരാതികൾ വേഗത്തിൽ തീർപ്പാക്കാനുള്ള സംവിധാനം. പരാതികൾക്ക് കൈപ്പറ്റ് രസീത് നൽകും. തീർപ്പാകുന്ന മുറയ്ക്ക് തപാലിൽ അറിയിക്കും

 www.navakeralasadas.kerala.gov.in നിന്ന് രസീത് നമ്പരോ പരാതിയിലുള്ള മൊബൈൽ നമ്പറോ നൽകിയാൽ പരാതികളുടെ സ്ഥിതി അറിയാം

 പരാതികളിൽ രണ്ടാഴ്ചയ്ക്കകവും പരമാവധി നാലാഴ്ചയ്ക്കകവും ജില്ലാതല ഉദ്യോഗസ്ഥർ തീരുമാനമെടുക്കും

സംസ്ഥാന തലത്തിൽ തീരുമാനമെടുക്കേണ്ട വിഷയങ്ങളിൽ ജില്ലാ ഓഫീസർമാർ വകുപ്പു

മേധാവി മുഖേന റിപ്പോർട്ട് സമർപ്പിക്കും. 45 ദിവസത്തിനകം തീർപ്പാക്കും.

TAGS: NAVAKERAL PROGRAM UDGHADANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.