SignIn
Kerala Kaumudi Online
Thursday, 10 July 2025 4.18 AM IST

എം വി ഗോവിന്ദനെ കുറിച്ചറിയില്ല,​ വിജേഷ് പിള്ളയെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നെന്ന് സ്വപ്ന സുരേഷ്

Increase Font Size Decrease Font Size Print Page
d

തിരുവനന്തപുരം : വിജേഷ് പിള്ളയെ സംരക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ

കണ്ണൂർ ക്രൈം ബ്രാഞ്ച് ഓഫീസിലെ ചോദ്യം ചെയ്യലിന് ഹാജരായ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.

എം.വി .ഗോവിന്ദൻ എന്നയാളെ കുറിച്ച് അറിയില്ല.അങ്ങനെയൊരാൾ ഉണ്ടെന്ന് പോലും അറിയുന്നത് ഈ ഒരു കേസ് വന്നതിന് ശേഷമാണ് .പക്ഷെ ആദ്യമായി ഞാൻ അദ്ദേഹത്തെ കുറിച്ച് കേൾക്കുന്നത് വിജേഷ് പിള്ളയുടെ വായിൽ നിന്നുമാണ്. അയാളെ വിധിയെഴുതാനോ അയാളെ കുറിച്ച് കൂടുതൽ അന്വേഷിക്കേണ്ടതോ ആയ ആവശ്യം എനിക്കില്ല. അതിൽ താത്പര്യവുമില്ല.ഗോവിന്ദൻ ആയാലും അദ്ദേഹത്തിന്റെ മകൻ ആയാലും എന്നെ ബാധിക്കുന്ന വിഷയമല്ല.ഞാനുമായി യാതൊരു ബന്ധവുമില്ലാത്ത, പാർട്ടിയിൽ നിന്നുമുള്ള ആരോ ഒരാളാണ് കേസ് കൊടുത്തിരിക്കുന്നത്.

പറയുന്ന കാരങ്ങളിലെല്ലാം ഇന്നുവരെ ഞാൻ ഉറച്ചു നിൽക്കുന്നുണ്ട്.ഒരിക്കലും പിൻമാറില്ല.ഇങ്ങനെ പല കേസുകളിലും കുടുക്കിയിട്ട് എന്നെ തോൽപ്പിക്കാൻ ശ്രമിക്കേണ്ട.അവസാനം വരെ ഞാൻ എന്റെ നിലപാടിൽ തന്നെ ഉറച്ചു നിൽക്കും. 100 ശതമാനം പറഞ്ഞതിൽ തന്നെ ഉറച്ചു നിൽക്കുന്നതു കൊണ്ടാണ് ബാഗ്ലൂർ പൊലീസിൽ പരാതി കൊടുത്തത്.എന്തൊക്കയോ പേരിൽ വിളിച്ചു വരുത്തി.ഇന്നത്തെ നാടകം തീർത്തും ഒരു ഉപദ്രവം മാത്രമായിരുന്നു.ഇനിയിപ്പോൾ ജീവന് എന്തെങ്കിലും ബുദ്ധിമുട്ടാകുമോയെന്ന് പോലും അറിയില്ല.പോകുന്ന വഴിക്ക് എന്നെ തീർക്കാനുള്ള പ്ലാൻ വല്ലതുമുണ്ടോയെന്നും അറിയില്ല. എന്ത് തന്നെയായാലും സ്വാഗതം ചെയ്യുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നും അന്വേഷണവുമായി തുടർന്നും സഹകരിക്കുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

കണ്ണൂർ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് സ്വപ്ന സുരേഷ് ചോദ്യം ചെയ്യലിന് ഹാജരായത്. സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി സന്തോഷ് നൽകിയ പരാതിയിലാണ് ചോദ്യം ചെയ്യൽ. വിജേഷ് പിള്ളക്കൊപ്പം ഗൂഢാലോചന നടത്തി എം.വി. ഗോവിന്ദനെ അപമാനിക്കാൻ ശ്രമിച്ചെന്നാണ് കേസ്.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പരാതി പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന എം .വി .ഗോവിന്ദൻ 30 കോടി വാഗ്ദാനം ചെയ്‌തെന്നായിരുന്നു സ്വപ്നയുടെ ആരോപണം. കേസിൽ നിന്ന് പിൻമാറണമെന്നും മുഴുവൻ രേഖകളും കൈമാറണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശിയായ വിജേഷ് പിളള എന്ന വിജയ് പിളള തന്നെ സമീപിച്ചെന്ന് സ്വപ്ന ആരോപിച്ചു. ഇതിനെതിരെയാണ് ഗൂഢാലോചന, അപകീർത്തി വകുപ്പുകൾ ചേർത്ത് കേസെടുക്കാൻ ഹർജി നൽകിയത്. കേസിൽ നേരത്തെ അന്വേഷണ സംഘം വിജേഷ് പിള്ളയെ ചോദ്യം ചെയ്തിരുന്നു.

എം .വി .ഗോവിന്ദനെയോ, മകനെയോ നേരിട്ട് അറിയില്ലെന്നും ആരോപണം സ്വപ്ന സുരേഷ് കെട്ടിച്ചമച്ചതാണെന്നുമാണ് വിജേഷ് പിള്ള പറഞ്ഞത്. ബിസിനസ് ആവശ്യത്തിന് കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയിട്ടുണ്ടാകാം, അത് തനിക്ക് അറിയില്ലെന്നും 30 കോടിയും കൊല്ലുമെന്നുള്ള കഥയും സ്വപ്ന സുരേഷ് ഉണ്ടാക്കിയതാണെന്നുമായിരുന്നു വിജേഷ് പിള്ളയുടെ പ്രതികരണം.

TAGS: MV GOVINDAN, SWAPNA SURESH, CM PINARAYI VIJAYAN, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.