SignIn
Kerala Kaumudi Online
Thursday, 31 July 2025 3.42 AM IST

ഒരു മാസത്തിനിടെ ചികിത്സ തേടിയത് രണ്ട് ലക്ഷത്തിലധികം പേർ; ഏസി റൂമിലിരുന്ന് ജോലി ചെയ്യുന്നവരും വെയിൽ കൊള്ളുന്നവരും ഈ വില്ലനെ കൂടുതൽ സൂക്ഷിക്കണം

Increase Font Size Decrease Font Size Print Page
working

തിരുവനന്തപുരം: സംസ്ഥാനത്ത് വൈറൽ പനിയും ഇതോടൊപ്പമുള്ള വരണ്ട ചുമയും വ്യാപകമാകുന്നു. കഴിഞ്ഞ 30 ദിവസത്തിനിടെ 2,32,148 പേരാണ് പനിക്ക് സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയത്. ഇവരിൽ ഭൂരിഭാഗത്തിനും കടുത്ത ചുമയും റിപ്പോർട്ട് ചെയ്തിരുന്നു. പനി മാറിയാലും ചുമ ആഴ്ചകളോളം തുടരുന്നു. പോസ്റ്റ് വൈറൽ ചുമയെന്നാണ് ഇത് അറിയപ്പെടുന്നത്. കുട്ടികളിലടക്കം ഇത് കാണുന്നുണ്ട്.

ആശുപത്രികളിൽ കടുത്ത ചുമ കാരണമുള്ള അസ്വസ്ഥതകൾക്ക് ചികിത്സ തേടിയെത്തുന്നവർ നിരവധിയാണ്. എന്നാൽ ഇത് ഗുരുതരമാകുന്ന അവസ്ഥയില്ലെന്ന് ഡോക്ടർമാർ വിലയിരുത്തുന്നു. രോഗപ്രതിരോധ ശേഷി കുറവുള്ളവർ, രാവിലെ മഞ്ഞുള്ള സമയം പുറത്തിറങ്ങുന്നവർ, പകൽ വെയിൽ ഏൽക്കുന്നവർ, ശീതീകരിച്ച മുറിയിൽ ജോലി ചെയ്യുന്നവർ എന്നിവരിലാണ് ചുമ കടുത്ത വെല്ലുവിളിയാകുന്നത്.

സ്വയം ചികിത്സ പാടില്ല. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വേണം മരുന്ന് കഴിക്കാൻ. വീര്യം കൂടിയ ആന്റിബയോട്ടിക്കുകൾ വൈറൽ ചുമയ്ക്ക് ആവശ്യമില്ലെന്ന് ഡോക്ടർമാർ പറയുന്നു. ശ്വാസകോശത്തിലെ ചെറിയ അണുബാധയോ, നീർക്കെട്ടോ, വൈറൽ അണുബാധയോ പൂർണ്ണമായും പുറന്തള്ളാൻ ശരീരമെടുക്കുന്ന കാലതാമസവും ചുമയ്ക്ക് കാരണമാകുന്നുവെന്ന് ആരോഗ്യ വിദഗ്ദ്ധർ വിലയിരുത്തുന്നു.

പതിവായി ആവിപിടിക്കാം

ശ്വാസംമുട്ടൽ ഇല്ലാത്തവർക്ക് പതിവായി ആവിപിടിക്കാം

ഉപ്പും മഞ്ഞൾപൊടിയും ചെറിയ ചൂടുവെള്ളത്തിലിട്ട് വായിൽ കൊള്ളാം

കുറവുണ്ടായില്ലെങ്കിൽ ഡോക്ടറുടെ സേവനം തേടണം

''പനിയുടെ ആദ്യ രണ്ടു ദിവസങ്ങളിൽ ശക്തമായ ചുമയുണ്ടാകണമെന്നില്ല. അതിനു ശേഷമാകും വരണ്ട ചുമ രൂക്ഷമാകുന്നത്.

-ഡോ.വി.സെബി,

ചീഫ് മെഡിക്കൽ ഓഫീസർ,

ഭാരതീയ ചികിത്സാ വകുപ്പ്

TAGS: HEALTH, LIFESTYLE HEALTH, FEVER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.