SignIn
Kerala Kaumudi Online
Saturday, 27 July 2024 8.01 AM IST

ആർമി ടവറുകൾക്ക് ബലക്ഷയം: സൈനിക സമിതി റിപ്പോർട്ടും മാനിച്ചില്ല

chanderkunj

കൊച്ചി: ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ (എ.ഡബ്‌ള്യു.എച്ച്.ഒ) അഞ്ചുവർഷം മുമ്പ് നിർമ്മിച്ച വൈറ്റിലയിലെ ചന്ദേർകുഞ്ച് ആർമി ടവറുകൾക്ക് ഗുരുതര ബലക്ഷയമുള്ളതായി സൈന്യത്തിന്റെ പ്രത്യേക പരിശോധനാ സംഘവും റിപ്പോർട്ട് നൽകിയിരുന്നു. നേവി സതേൺ കമാൻഡിലെ ചീഫ് എൻജിനീയറുടെ നിർദ്ദേശപ്രകാരം 2021 ജൂലായ് 3നാണ് കൊച്ചി നാവികത്താവളത്തിലെ നേവൽ വർക്ക്സ് ചീഫ് എൻജിനീയർ ആർ. അളഗർസ്വാമിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം സിൽവർ സാൻഡ് ഐലൻഡിലെ രണ്ട് 29 നില ടവറുകൾ സന്ദർശിച്ചത്. വൈകാതെ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.

അടിത്തറ, കോളങ്ങൾ, തട്ടുകൾ, ബീമുകൾ തുടങ്ങിയവയ്ക്ക് ഉപയോഗിച്ച കോൺക്രീറ്റിന്റെ ഗുണനിലവാരം പാലിക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് റിപ്പോർട്ടിലുണ്ട്.

സൈന്യം നിയോഗിച്ചവർ നൽകിയ ഈ റിപ്പോർട്ടും

മറ്റു 12 പരിശോധനാ സമിതികളുടെ ശുപാർശകൾ പോലെ അവഗണിക്കപ്പെട്ടു. 208 കുടുംബങ്ങൾ താമസിക്കുന്ന ഭീമൻ കെട്ടിടങ്ങൾ പൊളിച്ചുനീക്കേണ്ട അവസ്ഥ വരുകയും ചെയ്തു. കോൺക്രീറ്റ്, പ്ളാസ്റ്ററിംഗ് ഭാഗങ്ങൾ അടർന്നു വീഴുന്നതിനാൽ രണ്ട് കെട്ടിടങ്ങളുടെയും ചുറ്റും ഒന്നാം നിലയുടെ ഉയരത്തിൽ നെറ്റ് കെട്ടിയിരിക്കുകയാണിപ്പോൾ.

ചെന്നൈ ഐ.ഐ.ടി സംഘം രണ്ടു ടവറുകളും അറ്റകുറ്റപ്പണികളിലൂടെ നിലനിറുത്തുക എളുപ്പമല്ലെന്നും താമസക്കാരെ അടിയന്തരമായി ഒഴിപ്പിക്കണമെന്നും കഴിഞ്ഞ നവംബറിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതേ നിർദ്ദേശം തന്നെ തൃപ്പൂണിത്തുറ നഗരസഭയുടെയും ജി.സി.ഡി.എയുടെയും അസി.എക്സിക്യുട്ടീവ് എൻജിനീയർമാരും കളക്ടർ എൻ.എസ്.കെ. ഉമേഷിന് സമർപ്പിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ ബിൽഡിംഗ് വിഭാഗം എക്സിക്യുട്ടീവ് എൻജിനിയറോട് കളക്ടർ ആവശ്യപ്പെട്ടിരിക്കുകയാണ്.

കോൺക്രീറ്റിംഗിന്

ഉപ്പുവെള്ളം

ക്ളോറൈഡിന്റെ അംശം കോൺക്രീറ്റിൽ ഏറെ കൂടുതലായതാണ് കമ്പികൾ ദ്രവിച്ച് കോൺക്രീറ്റ് അടരാൻ കാരണം. കായലിലെ ഓരുജലം കോൺക്രീറ്റിന് ഉപയോഗിച്ചതാകാം കാരണമെന്ന് റിപ്പോർട്ടിൽ സൂചനയുണ്ട്.

ബലംകൂട്ടാൻ അന്ന്

നിർദേശിച്ചു

• ബീമുകളും തട്ടുകളും ഉൾപ്പെടെയുള്ള കോൺക്രീറ്റ് ഭാഗങ്ങൾ ശക്തിപ്പെടുത്താൻ ഉടൻ നടപടിവേണമെന്നാണ് സമിതി ശുപാർശ ചെയ്തത്.

• 8-10 വർഷം ഗാരന്റിയോടെ പ്രമുഖ വിദഗ്ദ്ധ കമ്പനികൾ വേണം പണികൾ ചെയ്യേണ്ടത്. ഏജൻസികളോ ഉപകരാറുകാരോ പാടില്ല

• വലിയ സ്പാനുകൾക്ക് ബലക്ഷയമുണ്ടോ എന്നറിയാൻ പരിശോധന വേണം

കടുത്ത ബലക്ഷയം താഴത്തെ

നിലയിലും ബേസ് മെന്റിലും

• ബേസ്‌മെന്റിലും താഴത്തെ നിലയിലുമാണ് കടുത്ത ബലക്ഷയമെന്ന് സമിതി വിലയിരുത്തി.

• മോശം നിർമ്മിതിയും വൈദഗ്ദ്ധ്യമില്ലായ്മയും അടിത്തറ, കോളങ്ങൾ, തട്ടുകൾ, ബീമുകൾ തുടങ്ങിയവയുടെ ലേ ഔട്ടും പ്രശ്നത്തിലേക്ക് നയിച്ചെന്ന് കരുതാം.

• അടിത്തറ താഴേക്ക് ഇരിക്കുന്നതിന്റെ സൂചനകളില്ല

• കോൺക്രീറ്റ് ചട്ടക്കൂടിലെ വിള്ളലുകൾ ഗുരുതരമായതിനാലാണ് പ്ളാസ്റ്ററിംഗിൽ വിള്ളലുകൾ ഉണ്ടാവുന്നത്.

• കോൺക്രീറ്റിന് ഉപയോഗിച്ച വസ്തുക്കൾ ഗുണനിലവാരമില്ലാത്തവ

• ബേസ്‌മെന്റിലെ ചില കോളങ്ങളുടെയും ബീമുകളുടെയും വിന്യാസം എൻജിനീയറിംഗ് മാനദണ്ഡങ്ങൾക്ക് വിരുദ്ധം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FLATS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.