തിരുവനന്തപുരം : കേരളത്തിൽ കലയുടെ പിന്നിലെ വിശ്വാസം പറയാൻ പാടില്ലാത്ത സ്ഥിതിയാണെന്നും, പറഞ്ഞാൽ കലയുടെ കാവിവൽക്കരണമെന്നു പറഞ്ഞ് കുറേപ്പേർ ചാടിയിറങ്ങുമെന്നും കേന്ദ്രസഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് സോൾ ആർട്ട് ഫെസ്റ്റിന്റെ ദീപപ്രകാശനവും ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസവും കലയും കെട്ടുപിണഞ്ഞു കിടക്കുന്നു. ഭാരതത്തിന്റെ മഹത്തായ കലാപാരമ്പര്യത്തിന്റെ അടിസ്ഥാനവും ആത്മാവും ആദ്ധ്യാത്മികതയാണ്. ക്ഷേത്ര കലകളാണ് ഭാരതത്തിന്റെ മഹത്തായ കലാപാരമ്പര്യത്തിന് അടിസ്ഥാനം. അവയ്ക്ക് വർണ വിവേചനം ബാധകമല്ല. പക്ഷേ സങ്കുചിതമായ രാഷ്ട്രീയ – സാമുദായിക ചിന്തകൾ കലയുടെ ആത്മാവിനെ നഷ്ടപ്പെടുത്തുന്ന കാലമാണിത്. കടൽ കടന്നുവന്ന കലകളെയും സാഹിത്യത്തെയുമൊക്കെ ഭാരതം സ്വീകരിച്ച് ആദരിച്ചിട്ടുണ്ട്. പക്ഷേ പുറമെ നിന്ന് വന്നതിനെക്കാൾ മഹത്തരമായ കലാ – സാഹിത്യ പാരമ്പര്യം കേരളത്തിന് ഉണ്ടായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.
റേഷൻ മസ്റ്ററിംഗ്:
എൻ.ഐ.സിയെ
ഏൽപ്പിച്ചേക്കും
തിരുവനന്തപുരം: റേഷൻ വിതരണത്തിലും മസ്റ്ററിംഗിലും സംസ്ഥാന സർക്കാർ ഏജൻസിയായ ഐ.ടി മിഷനെ ഒഴിവാക്കി കേന്ദ്ര ഏജൻസിയായ എൻ.ഐ.സിയെ ഏൽപ്പിച്ചേക്കും. ഇ പോസ് സേവനങ്ങൾ കൃത്യമായി നൽകാൻ ഐ.ടി മിഷന് ശേഷിയില്ലെന്ന് വിലയിരുത്തിയാണ് ഒഴിവാക്കുന്നത്.
ജൂൺ ഒന്നിന് തുടങ്ങുന്ന ട്രയൽ റൺ വിജയിച്ചാൽ റേഷൻ വിതരണത്തിലെ സാങ്കേതിക സേവനം മുഴുവനായി എൻ.ഐ.സിയെ ഏൽപ്പിക്കാനാണ് പൊതുവിതരണ വകുപ്പ് നീക്കം. കേന്ദ്രത്തിന്റെ കർശന നിർദ്ദേശം ഉണ്ടായിട്ടും മസ്റ്ററിംഗ് പൂർത്തിയാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇ പോസിൽ ആധാർ സ്ഥിരീകരണം അടക്കമുള്ള സാങ്കേതിക സേവനങ്ങൾ നൽകുന്നത് ഐ.ടി മിഷനാണ്. ഐ.ടി മിഷൻ സെർവറിലെ ശേഷിക്കുറവും സാങ്കേതിക പ്രശ്നങ്ങളും നിരവധി തവണ ശ്രമിച്ചിട്ടും പരിഹരിക്കാനായില്ല. മസ്റ്ററിംഗ് കൂടി മുടങ്ങിയതോടെയാണ് എൻ.ഐ.സിയെ സമീപിച്ചത്.
സുരാജ് വെഞ്ഞാറമൂട്
സിനിമ നിർമ്മാണത്തിലേയ്ക്കും
കൊച്ചി: നടൻ സുരാജ് വെഞ്ഞാറമൂട് സിനിമ നിർമ്മാണ രംഗത്തേക്കും. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിനൊപ്പം സുരാജിന്റെ വിലാസിനി സിനിമാസും ചേർന്നു നിർമ്മിക്കുന്ന സിനിമയുടെ പൂജ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |