SignIn
Kerala Kaumudi Online
Tuesday, 08 July 2025 3.35 AM IST

ട്രെയിനിനുള്ളിൽ യുവതിയെ കടിച്ചത് പാമ്പല്ല, വിഷമില്ലാത്ത മറ്റേതെങ്കിലും ജീവി; വിശദീകരണവുമായി റെയിൽവേ

Increase Font Size Decrease Font Size Print Page
railway

പാലക്കാട്: നിലമ്പൂർ - ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനിൽ യാത്രക്കാരിയെ കടിച്ചത് പാമ്പല്ലെന്ന് റെയിൽവേ അധികൃതർ. വിഷമില്ലാത്ത മറ്റേതെങ്കിലും ജീവിയാകാം യുവതിയെ കടിച്ചത് എന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. ട്രെയിനിൽ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. യുവതിയെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്തുവെന്നാണ് വിവരം. ആയുർവേദ ഡോക്‌ടറായ ഗായത്രിയെ (25) ആണ് ട്രെയിനിൽ പാമ്പ് കടിയേറ്റെന്ന സംശയത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്ന് രാവിലെ 8.15ഓടെയായിരുന്നു സംഭവം. ട്രെയിനിൽ ബർത്തിലാണ് ഗായത്രി കിടന്നിരുന്നത്. വല്ലപ്പുഴ സ്റ്റേഷനിലെത്തിയപ്പോഴാണ് തന്നെ പാമ്പ് കടിച്ചു എന്ന് പറഞ്ഞുകൊണ്ട് ഏറ്റവും മുന്നിലെ ജനറൽ കമ്പാർട്ട്‌മെന്റിൽ യാത്ര ചെയ്‌തിരുന്ന ഗായത്രി പുറത്തിറങ്ങിയത്. ബർത്തിൽ പാമ്പുണ്ടെന്നും മറ്റ് യാത്രക്കാർ പാമ്പിനെ കണ്ടുവെന്നും യുവതി പറഞ്ഞു. ഇവരുടെ കാലിൽ തുണികൊണ്ട് ചുറ്റിക്കെട്ടിയിട്ടുമുണ്ടായിരുന്നു. തുടർന്ന് യാത്രക്കാർ ചേർന്ന് യുവതിയെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പിന്നീട് അവിടെ നിന്നും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെത്തെ പരിശോധനയ്ക്ക് ശേഷം യുവതിയെ ഡിസ്‌ചാർജ് ചെയ്തു.

നിലമ്പൂരിൽ നിന്ന് ട്രെയിൻ കയറിയ ഗായത്രി കോട്ടയത്താണ് പഠിക്കുന്നത്. ഷൊർണൂരിൽ ഇറങ്ങാനിരിക്കെയാണ് ഇങ്ങനെയൊരു സംഭവമുണ്ടായത്. യുവതിയുടെ കാലിൽ പാമ്പ് കടിയേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നുവെന്നാണ് മറ്റ് യാത്രക്കാർ പറഞ്ഞത്. ട്രെയിൻ നിലമ്പൂരിലെത്തിയ ശേഷം വനംവകുപ്പ് ആർആർടി സംഘം കമ്പാർട്‌മെന്റിൽ പരിശോധന നടത്തി. എന്നാൽ പാമ്പിനെ കണ്ടെത്തിയില്ല.

ഇക്കഴിഞ്ഞ ഏപ്രിൽ 15നും ഗുരുവായൂർ - മധുര എക്‌സ്‌പ്രസിലെ യാത്രക്കാരനെ പാമ്പ് കടിച്ചിരുന്നു. ട്രെയിൻ ഏറ്റുമാനൂരിൽ എത്തിയപ്പോഴാണ് ഏഴാം നമ്പർ ബോഗിയിൽ യാത്ര ചെയ്യുകയായിരുന്ന മധുര സ്വദേശിയായ കാർത്തിക് (21) പാമ്പ് കടിയേറ്റതായി സംശയം തോന്നിയത്. പിന്നാലെ ഇയാളെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടിച്ചത് പാമ്പ് തന്നെയാണെന്നാണ് കാർത്തി പറഞ്ഞത്. ട്രെയിനിനുള്ളിൽ പാമ്പിനെ കണ്ടുവെന്നും ഇയാൾ ഡോക്‌ടറോട് പറഞ്ഞു.

തുടർന്ന് ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചതിന് ശേഷം ഏഴാം നമ്പർ ബോഗിയിലെ യാത്രക്കാരെ മറ്റൊരിടത്തേയ്ക്ക് മാറ്റി ബോഗി സീൽ ചെയ്തതിന് ശേഷമാണ് യാത്ര തുടർന്നത്. ബോഗിയിൽ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. കാർത്തിക്കിനെ പാമ്പ് തന്നെയാണോ കടിച്ചതെന്ന സംശയത്തിലായിരുന്നു റെയിൽവേ പൊലീസ്. എലിയാകാം കടിച്ചതെന്നായിരുന്നു പൊലീസിന്റെ സംശയം. പരിശോധനകൾക്ക് ശേഷമേ ഇത് സ്ഥിരീകരിക്കാനാവുകയുള്ളൂ എന്നാണ് പൊലീസ് പറഞ്ഞിരുന്നത്.

TAGS: RAILWAY RESPONSE, INCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.