പല്ലെക്കിലെ: ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. 39 റൺസെടുത്ത ശുഭ്മാൻ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറർ.ഒരു ഘട്ടത്തിൽ 48/5 എന്നനിലയിൽ തകർന്ന ഇന്ത്യയെ ഗില്ലും റിയാൻ പരാഗുമാണ് (26) നൂറ് കടത്തിയത്. വാഷിംഗ്ടൺ സുന്ദറും (25) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. മലയാളിതാരം സഞ്ജു സാംസൺ തുടർച്ചയായ രണ്ടാം മത്സരത്തിലും ഡക്കായി. മൂന്നാമനായി ഇറങ്ങിയ സഞ്ജുവിനെ ചാമിന്ദു വിക്രമസിംഗെയാണ് പുറത്താക്കിയത്. പന്തിന് പകരം സഞ്ജുവാണ് കീപ്പർ. തീക്ഷണ ലങ്കയ്ക്കായി 3 വിക്കറ്ര് വീഴ്ത്തി. ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ ജയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |