SignIn
Kerala Kaumudi Online
Sunday, 13 October 2024 3.18 AM IST

വയനാട്ടിനായി സാലറി നൽകാൻ സർക്കാർ ഉദ്യോഗസ്ഥരിൽ താൽപര്യം പകുതി പേർക്ക് മാത്രം

Increase Font Size Decrease Font Size Print Page
government

തിരുവനന്തപുരം: സര്‍ക്കാരിന്‍റെ സാലറി ചലഞ്ചിൽ സമ്മതം മൂളിയവർ 52 ശതമാനം പേർ മാത്രം. സാലറി ചലഞ്ചിലെത്തിയവർ ഏറെ പേരും ലീവ് സറണ്ടറിൽ നിന്നു തുക ഈടാക്കാനുള്ള സമ്മത പത്രമാണ് നൽകിയത്. അഞ്ഞൂറു കോടി രൂപയായിരുന്നു ചലഞ്ചിലൂടെ സർക്കാർ ലക്ഷ്യമിട്ടത്.

അഞ്ചു ദിവസത്തെ ശമ്പളം ഒറ്റത്തവണയായോ, ഗഡുക്കളായോ നൽകാനുള്ള സമ്മതപത്രം നൽകാനുള്ള നിർദേശമാണ് സർക്കാർ മുന്നോട്ടുവെച്ചത്. ഈ മാസം അഞ്ചുവരെ സമ്മതപത്രം നൽകാനുള്ള അവസരമുണ്ടായിരുന്നു. ശമ്പള സോഫ്റ്റുവെയറായ സ്പാർക്ക് വഴിയാണ് സമ്മതപത്രം നൽകേണ്ടത്. ഇതുവരെ നൽകിയത് 52 ശതമാനം പേർ മാത്രമാണെന്നാണ് റിപ്പോര്‍ട്ട്. ഏഴാം തീയതിയോടെയാണ് ശമ്പള വിതരണ നടപടിക്രമങ്ങൾ പൂർത്തിയായത്.

ആകെ അഞ്ചു ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി ഇരുനൂറ്റിയേഴ് ജീവനക്കാരാണുള്ളത്. മുഴുവൻ പേരും പങ്കാളികളായാൽ അഞ്ഞൂറു കോടി ഖജനാവിലേക്കെത്തുമെന്നായിരുന്നു കണക്ക്. വിചാരിച്ച പങ്കാളിത്തം വരാത്തതോടെ പകുതി തുക മാത്രമായിരിക്കും എത്തുക. അഞ്ചു ദിവസമെന്നത് നിർബന്ധമാക്കിയതോടെ പങ്കെടുക്കില്ലെന്നു പ്രതിപക്ഷ സംഘടനകൾ അറിയിച്ചിരുന്നു. സമ്മത പത്രം നൽകാത്തവരിൽ നിന്നു പണം ഈടാക്കേണ്ടെന്നായിരുന്നു സർക്കാർ തീരുമാനം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: WAYANAD, SALARY CHALLENGE, GOVERNMENT OFFICIALS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.