SignIn
Kerala Kaumudi Online
Tuesday, 15 October 2024 2.46 AM IST

ഹേമ കമ്മിറ്റി റിപ്പോർട്ട് ; പരാതിക്കാരുടെയും അതിജീവിതരുടെയും പേരുകൾ പുറത്തുവിടരുത്,​ കേസെടുക്കാവുന്ന പരാതികളുണ്ടെന്ന് ഹൈക്കോടതി

Increase Font Size Decrease Font Size Print Page
high-court

കൊച്ചി : ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴികളിൽ പലതും ക്രിമിനൽ കേസെടുക്കാവുന്നവയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പരാതിക്കാരുടെയും അതിജീവിതരുടെയും പേര് പുറത്തുവിടരുതെന്നും ഹൈക്കോടതി നിർ‌ദ്ദേശിച്ചു. എഫ്.ഐ.ആർ ഉൾപ്പെടെയുള്ള രേഖകളിൽ നിന്ന് അതിജീവിതരുടെ പേരുവിവരങ്ങൾ മറയ്ക്കണമെന്നും കോടതി പ്രത്യേക അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകി.

ഹേമകമ്മിറ്റിയിലെ കണ്ടെത്തലുകളിൽ നടപടിയുമായി മുന്നോട്ടുപോകാം,​. പരാതികളിൽ മതിയായ തെളിവ് ലഭിച്ചാൽ കേസെടുക്കാമെന്നും ഹൈക്കോടതി അറിയിച്ചു.

എഫ്.ഐ.ആർ ഉൾപ്പെടെയുള്ള രേഖകൾ പൊലീസ് വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യരുത്, കേസ് രേഖകൾ പരാതിക്കാർക്കല്ലാതെ മറ്റാർക്കും നൽകരുത്. പ്രതികൾക്ക് കേസ് രേഖകൾ നൽകുന്നത് കുറ്റപത്രം സമർപ്പിച്ചതിന് ശേഷം മാത്രമായിരിക്കണം എന്നും കോടതി നിർദ്ദേശിച്ചു. അന്വേഷണം പൂർത്തിയാക്കാൻ ആവശ്യമായ തെളിവുകൾ ലഭ്യമാണോയെന്ന് പരിശോധിക്കണം. തെളിവുകളുണ്ടെങ്കിൽ ക്രിമിനൽ നടപടികളുമായി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നോട്ടുപോകാം. തെളിവില്ലെങ്കിൽ അന്വേഷണ നടപടികൾ അവസാനിപ്പിക്കാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇടക്കാല ഉത്തരവിലാണ് ഹൈക്കോടതിയുടെ നിർദേശങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HEMA COMMITTEE, HEMA COMMITTEE REPORT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.