കൊച്ചി: മലയാളികൾ സാരിയുടുക്കാൻ പഠിച്ചത് ആരിൽ നിന്നെന്ന് സംശയമുണ്ടോ? ഗോവക്കാരിൽ നിന്നത്രെ... 16-ാം നൂറ്റാണ്ടിൽ ഗോവയിൽ നിന്ന് പോർട്ടുഗീസ് അധിനിവേശവും വംശഹത്യയും കാരണം പാലായനം ചെയ്ത് കേരളത്തിലെത്തിയ കൊങ്കണികളും കുടുംബികളുമാണ് സാരിയും ഒപ്പം കൊണ്ടുവന്നത്. ഗോവയിൽ ഉപയോഗിച്ചിരുന്ന വസ്ത്രം ഇവിടെ പ്രചരിപ്പിക്കുവാനായി ഇക്കൂട്ടർ ഉത്സാഹിച്ചു. മേൽമുണ്ട് ധരിക്കാൻ അവകാശമില്ലാത്ത കാലത്ത് ആ അവകാശം സ്ഥാപിച്ചെടുക്കാൻ കൂടിയായിരുന്നു പ്രചാരണം. അതിന്റെ ഭാഗമായി സാരിനൃത്തം വരെ അവർ ആവിഷ്കരിച്ചു.
ഗോവയിൽ നിന്ന് വന്ന് മലയാളികളായി മാറിയവരുടെ സാംസ്‌കാരിക തനിമയെക്കുറിച്ച് അറിയാൻ കലാ,സാംസ്‌കാരിക സംഘടനായ 'എക്‌മേളി" ഇന്ന് കലാമേള തന്നെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ സംഘടിപ്പിക്കുന്നുണ്ട് . മൂന്നു മണിമുതലാണ് പരിപാടി. പോർട്ടുഗീസ് അധിനിവേശത്തിൽ ഗോവയിൽ അനുഭവിച്ച ദുരന്തങ്ങൾ ഗൗഢ സാരസ്വത ബ്രാഹ്മണ സമാജം 'ഫോദ്ധോ അനി ഫോഡ്ദോ" എന്ന ലഘു നാടകമായി ആവിഷ്കാരിക്കും. മുൻ സിൻഡിക്കറ്റ് ബാങ്ക് ചെയർമാൻ എൻ.കാന്തകുമാർ ഉദ്ഘാടനം ചെയ്യും.
സാരീ ഡാൻസ്
വർണശബളമായ സുന്ദരനൃത്തരൂപം. 11 സ്ത്രീകൾ ചേർന്ന് സാരിയും ആഭരണങ്ങളും ഉടുത്ത് ഡാൻസ് ചെയ്ത് സാരി കൊണ്ട് താമര, ചിത്രശലഭം, സീതയുടെ കുടിൽ, മയിൽ, മഹാവിഷ്ണുവിന്റെ അനന്തശയനം, മഹാവിഷ്ണുവിന്റെ ചക്രം, അർജുനന്റെ രഥം എന്നിവ നൃത്തരൂപേണ ഒരുക്കും
ഫുഗ്ഡോ ഡാൻസ്
ഗോവയിലെ കുടുംബി സമുദായത്തിന്റെ പരമ്പരാഗത നൃത്തരൂപം. ശരീര ഭാരം കൂടിയ പെൺകുട്ടിയെയും അവളുടെ ആഭരണങ്ങളെയും വർണ്ണിക്കുകയാണ്. കുടുംബികളുടെ പുരാതന സംഗീത രൂപമായ ഫുഗ്ടോയിൽ. ഈശ്വരന് സമർപ്പിക്കുന്ന പുഷ്പവൃഷ്ടിയും നൃത്തത്തിന്റെ ഭാഗം.
പരിപാടികൾ
സാരി ഡാൻസ്
ഫുഗ്ഡോ ഡാൻസ്
'ഫോദ്ധോ അനി ഫോഡ്ദോ" ലഘുനാടകം
കൊങ്കിണി നാടോടി ഗാനങ്ങൾ
കൊങ്കിണി മിമിക്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |