SignIn
Kerala Kaumudi Online
Sunday, 16 March 2025 3.41 PM IST

'കാശ് തീർന്നു, ഏട്ടൻ ഉപേക്ഷിച്ചു, മുസ്ലീമാകും'; ചേച്ചിയുടെ ഭർത്താവുമായി ഒളിച്ചോടിയ സംഭവത്തിൽ ട്വിസ്റ്റ്

Increase Font Size Decrease Font Size Print Page
couple

ചേച്ചിയുടെ ഭർത്താവുമായി ഒളിച്ചോടുന്ന അനിയത്തിയുടെ വീഡിയോ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാണ്. തങ്ങൾ ഒളിച്ചോടുകയാണെന്ന് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ ഇരുവരും ലൈവിട്ടിരുന്നു. ഇതാണ് വൈറലായത്.

'എല്ലാവരും ഞങ്ങളോട് ക്ഷമിക്കുക. നിശ്ചയിച്ചുവച്ച കല്യാണത്തിന് എനിക്ക് താത്പര്യമില്ല. എല്ലാവരും നിർബന്ധിച്ചതുകാരണമാണ് സമ്മതം മൂളിയത്. ഞാനും ഏട്ടനും വർഷങ്ങളായി ഇഷ്ടത്തിലാണ്. ഇത് ചേച്ചിക്ക് മാത്രമേ അറിയൂ. സത്യം പറഞ്ഞാൽ ചേച്ചിയൊന്നും മിണ്ടാതിരിക്കുകയായിരുന്നു. എനിക്ക് ഏട്ടനില്ലാതെ ജീവിക്കാൻ പറ്റില്ല. അതുപോലെ തന്നെയാണ് ഏട്ടനും. ഞങ്ങൾ പോയിക്കഴിഞ്ഞാൽ ആരും അന്വേഷിക്കാനൊന്നും വരരുത്. ഇന്നുവരെ വീട്ടുകാരുടെ നിർബന്ധത്തിനാണ് എല്ലാം ചെയ്തത്. ഏട്ടൻ വന്ന് നിർബന്ധിച്ചിട്ടോ ബ്ലാക്ക്‌മെയിൽ ചെയ്തിട്ടോയൊന്നുമല്ല ഈ വീഡിയോ എടുക്കുന്നത്. ഞങ്ങൾ പോയിക്കഴിഞ്ഞാലും ഇതിനെക്കുറിച്ച് ഒരു പ്രശ്നം ഞങ്ങൾക്ക് ഉണ്ടാകാൻ പാടില്ല. അത്രയും ആത്മാർത്ഥമായിട്ട് സ്‌നേഹിച്ചവരാണ് ഞങ്ങൾ. ഞങ്ങൾ എവിടെയെങ്കിലും പോയി ജീവിച്ചോളാം'- എന്നൊക്കെയായിരുന്നു യുവതി വീഡിയോയിൽ പറഞ്ഞത്. തങ്ങൾക്ക് പിരിയാനാകില്ലെന്ന് യുവാവും പറയുന്നുണ്ട്. ഇയാൾക്ക് രണ്ട് മക്കളുണ്ടെന്നാണ് വിവരം.

അതേസമയം, ദിവസങ്ങൾക്കിപ്പുറം കമിതാക്കൾ വേർപിരിഞ്ഞെന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 'കാശൊക്കെ തീർന്നു, മൊബൈലടക്കം വിറ്റു. നാട്ടിലേക്ക് മടങ്ങിവരുന്നതിന് മുമ്പ് തന്നെ അവൻ പോയി. ഗുരുവായൂരായിരുന്നു. ഇവിടുന്ന് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. അച്ഛനും അമ്മയും വേണ്ടെന്ന് പറഞ്ഞു. ഏട്ടനും ഉപേക്ഷിച്ചു. ഇനി അനാഥാലയത്തിലേക്ക് പോകും. മുസ്ലീമായി മതപരിവർത്തനം ചെയ്യും'- എന്നൊക്കെ പെൺകുട്ടി പറയുന്ന രീതിയിലുള്ള ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ വാസ്തവമെന്താണെന്ന് വ്യക്തമല്ല. ഒരു മാദ്ധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്

TAGS: WOMAN, ELOPE, KERALA, LATESTNEWS, SOCIAL MEDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.