വാഷിംഗ്ടൺ:ഒമ്പത് മാസത്തെ അനിശ്ചിതത്വം മാറുന്നു. സുനിത വില്യംസും ബുച്ച് വിൽമോറും 19ന് ബഹിരാകാശത്തു നിന്ന് ഭൂമിയിലേക്ക് മടങ്ങും. ഇവരെ എത്തിക്കുന്നതിന്റെ ഭാഗമായ സ്പേസ് എക്സ് ക്രൂ- 10 മിഷൻ വിക്ഷേപണം വിജയകരം.
ഇന്ത്യൻ സമയം, ഇന്നലെ പുലർച്ചെ 4.33ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റിലായിരുന്നു വിക്ഷേപണം. ഇന്ന് രാവിലെ 9ന് പേടകം ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും. തുടർന്ന് പേടകത്തിലെ 4 സഞ്ചാരികളും (ആൻ മക്ലെയ്ൻ, നിക്കോൾ അയേഴ്സ്, ടക്കൂയ ഒനിഷി, കിറിൽ പെസ്‌കൊവ്) നിലയത്തിലേക്ക് കടക്കും. ഇവർക്കുവേണ്ട പരിശീലനം നൽകിയ ശേഷം സുനിത മടങ്ങാനാണ് പദ്ധതി. സെപ്തംബറിൽ എത്തിച്ച സ്‌പേസ് എക്സ് ക്രൂ- 9 പേടകത്തിലാണ് മടക്കയാത്ര. കാലാവസ്ഥയടക്കം നിർണായകമാണ്. നാസ സഞ്ചാരി നിക്ക് ഹേഗ്, റഷ്യയുടെ അലക്‌സാണ്ടർ ഗോർബുനോവ് എന്നിവരും ഒപ്പമുണ്ടാകും.
കാത്തിരിപ്പിന്റെ നാളുകൾ
2024 ജൂൺ 5ന് സുനിതയും വിൽമോറും 8 ദിവസത്തെ ദൗത്യത്തിനായി ബോയിംഗ് സ്റ്റാർലൈനർ പേടകത്തിൽ നിലയത്തിലേക്ക് തിരിച്ചു
ജൂൺ 13ന് ഇരുവരും ഭൂമിയിൽ തിരിച്ചെത്തേണ്ടതായിരുന്നു. പേടകത്തിലെ ഹീലിയം ചോർച്ച മൂലം യാത്ര മുടങ്ങി. സെപ്തംബർ 7ന് സ്‌റ്റാർലൈനർ ആളില്ലാതെ തിരിച്ചെത്തി
നവംബർ 13: ക്ഷീണിതയാകാനുള്ള കാരണം, മൈക്രോ ഗ്രാവിറ്റിയെ ചെറുക്കാനുള്ള കഠിന വ്യായാമമാണെന്ന് സുനിതയുടെ വിശദീകരണം
2025 ജനുവരി 30: സുനിത 5 മണിക്കൂറിലേറെ സ്പേസ് വാക്ക് നടത്തി. ഇതോടെ കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിതയായി (62 മണിക്കൂർ 6 മിനിറ്റ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |