SignIn
Kerala Kaumudi Online
Tuesday, 16 September 2025 6.17 PM IST

ഇന്നും തിരുവനന്തപുരം കളക്ടറേറ്റിൽ തേനീച്ച ആക്രമണം

Increase Font Size Decrease Font Size Print Page
collectorate

തിരുവനന്തപുരം: ജില്ലാ കളക്ടറേറ്റിൽ ഇന്നും തേനീച്ചക്കൂട് ഇളകിയതായി വിവരം. സംഭവത്തിന്റെ മറ്റ് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇന്നലെ ബോംബ് ഭീഷണിയെത്തുടർന്നുള്ള പരിശോധന നടത്തുന്നതിനിടെ തേനീച്ചക്കൂടിളകി നിരവധി പേർക്ക് പരിക്കേറ്റിരുന്നു. പിന്നാലെയാണ് ഇന്നും തേനീച്ചക്കൂട് ഇളകിയത്. ഇന്നലെ ഉച്ചയ്ക്കാണ് ആദ്യം തേനിച്ചക്കൂട് ഇളകിയ സംഭവം നടന്നത്. തിരുവനന്തപുരം ജില്ല കളക്ടർ അനുകുമാരി, സബ് കളക്ടർ ഒ.വി. ആൽഫ്രഡ്, ബോംബ് സ്ക്വാഡ് ഉദ്യോ​ഗസ്ഥർ, മാദ്ധ്യമ പ്രവർത്തകർ, പൊലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എന്നിവരടക്കം നൂറ്റമ്പതോളം പേർക്ക് തേനീച്ചയുടെ കുത്തേറ്റു.

ബോംബ് ഭീഷണിയെ തുടർന്നാണ് കളക്ടർ അനുകുമാരി ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ അനൗൺസ്‌മെന്റിലൂടെ ജീവനക്കാരോടെല്ലാം പുറത്തേക്കിറങ്ങി നിൽക്കാൻ ആവശ്യപ്പെട്ടത്. തുടർന്ന് ജീവനക്കാരോടൊപ്പം കളക്ടറും പുറത്തിറങ്ങി മുറ്റത്ത് കസേരയിട്ടിരുന്ന്, പൊതുജനങ്ങളുടെ പരാതി കേൾക്കാൻ ആരംഭിച്ചു. സബ് കളക്ടർ ആൽഫ്രഡ് ഓവിയും സമീപമുണ്ടായിരുന്നു.

ഇതിനിടെ രണ്ട് സ്ത്രീകളും, ഇവർക്ക് പിന്നാലെ കൂട്ടത്തോടെ മറ്റുചിലരും ഓടിവന്നു.സംഭവം കണ്ടപ്പോൾ ബാക്കിയുള്ളവർ കരുതിയത് ബോംബ് കണ്ടെത്തിയെന്നാണ്. ബോംബ് കാണാൻ ഓടിക്കൂടിയവർ കണ്ടതാകട്ടെ ആദ്യമെത്തിയ സ്ത്രീകളെ തേനീച്ചക്കൂട്ടം പൊതിയുന്നതാണ്. നിലവിളിച്ചെങ്കിലും ഇവർക്ക് അടുത്തേക്ക് പോകാനോ രക്ഷപ്പെടുത്താനോ ആർക്കും ധൈര്യമുണ്ടായില്ല. രക്ഷിക്കാനായി ചെന്ന സബ് കളക്ടർ ആൽഫ്രഡ് ഓവിയെയും തേനീച്ചകൾ വളഞ്ഞു. സബ് കളക്ടറുടെ കഴുത്തിനും മുഖത്തിനും ആക്രമണത്തിൽ പരിക്കേറ്റു.

കളക്ടറേറ്റ് കാന്റീനിനുള്ളിൽ കയറി കതകടച്ചിരുന്ന് കുറേപ്പേർ തേനീച്ചയാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. പുറത്തിറങ്ങിയവർക്ക് അകത്തേക്ക് കയറാനോ,അകത്തിരുന്നവർക്ക് പുറത്തേക്കിറങ്ങാനോ കഴിയാതെ വൈകിട്ട് 5വരെ ജീവനക്കാരും പൊതുജനങ്ങളും അക്ഷരാർത്ഥത്തിൽ വലഞ്ഞു. നിരവധിപേർക്കാണ് തേനീച്ചയാക്രമണത്തിൽ പരിക്കേറ്റത്. പ

TAGS: TVM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.