മോഹൻ ബഗാനും ബെംഗളുരു എഫ്.സിയും തമ്മിലുള്ള ഐ.എസ്.എൽ ഫൈനൽ നാളെ
കൊൽക്കത്ത : ഐ.എസ്.എൽ ഫുട്ബാളിന്റെ 11-ാം സീസണിലെ ജേതാക്കളെ നാളെയറിയാം. മുൻ ചാമ്പ്യന്മാരായ മോഹൻ ബഗാനും ബെംഗളുരു എഫ്.സിയും തമ്മിലാണ് ഈ സീസണിലെ കലാശപ്പോരാട്ടം. മോഹൻ ബഗാന്റെ തട്ടകമായ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഇക്കുറി ഫൈനൽ നടക്കുന്നത്.
കിരീടമോഹവുമായി
മോഹൻ ബഗാൻ
തുടർച്ചയായ മൂന്ന് സീസണുകളിൽ ഫൈനലിൽ കളിക്കുന്ന ആദ്യ ടീമെന്ന റെക്കാഡുമായാണ് ഇക്കുറി മോഹൻ ബഗാൻ കലാശക്കളിക്ക് ടിക്കറ്റെടുത്തത്.
പ്രാഥമിക ലീഗിലെ 24 മത്സരങ്ങളിൽ 17 വിജയങ്ങളും അഞ്ച് സമനിലകളുമായി 56 പോയിന്റ് നേടി ഒന്നാമന്മാരായി ബഗാൻ നേരിട്ട് സെമിയിലേക്ക് എത്തുകയായിരുന്നു.
ഇരുപാദങ്ങളിലായി നടന്ന സെമിയിൽ ജംഷഡ്പുരിനെ മറികടന്നാണ് ബഗാൻ ഫൈനലിലെത്തിയത്.
ആദ്യ പാദ സെമിയിൽ 1-2ന് തോറ്റിരുന്ന ബഗാൻ സാൾട്ട് ലേക്കിൽ നടന്ന രണ്ടാം സെമിയിൽ 2-0ത്തിന് ജയിച്ചാണ് കലാശക്കളിക്ക് ടിക്കറ്റെടുത്തത്.
2023ലെ ഫൈനലിലാണ് ബഗാൻ കിരീടം ചൂടിയത്. കഴിഞ്ഞ വർഷം നടന്ന ഫൈനലിൽ ഇതേവേദിയിൽ മുംബയ് സിറ്റിയോട് 1-3ന് തോൽക്കുകയായിരുന്നു.
നാലാം ഫൈനലിന്
ബെംഗളുരു എഫ്.സി
ഇത് നാലാം വട്ടമാണ് ബെംഗളുരു എഫ്.സി ഐ.എസ്.എൽ ഫൈനലിൽ കളിക്കുന്നത്. 2017-18 സീസണിലായിരുന്നു ഐ.എസ്.എൽ പ്രവേശനം. അത്തവണ റണ്ണേഴ്സ് അപ്പായി.
2018-19 സീസണിൽ ആദ്യ ഐ.എസ്.എൽ കിരീടം നേടി. 2022-23 സീസണിൽ വീണ്ടും ഫൈനലിലെത്തിയെങ്കിലും മോഹൻ ബഗാനോട് തോറ്റ് റണ്ണേഴ്സ് അപ്പായി.
ഇക്കുറി പ്രാഥമിക ലീഗിലെ 24 മത്സരങ്ങളിൽ 11ജയം നേടി 38 പോയിന്റ് നേടിയ ബെംഗളുരു പ്ളേഓഫിൽ നിലവിലെ ചാമ്പ്യന്മാരായ മുംബയ് സിറ്റിയെ തോൽപ്പിച്ചാണ് സെമിയിലെത്തിയത്.
വിരമിക്കൽ പിൻവലിച്ച് ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ സുനിൽ ഛെത്രിയുടെ ചിറകിലേറിയാണ് ബെംഗളുരു പറക്കുന്നത്. അലക്സാണ്ടർ ജൊവാനോവിച്ച്, റയാൻ വില്യംസ്,എഡ്ഗാർ മെൻഡസ്,രാഹുൽ ഭെക്കെ തുടങ്ങിയവരാണ് പ്രധാനതാരങ്ങൾ.
രണ്ട് വർഷം മുമ്പുള്ള ഫൈനൽ തോൽവിക്ക് പകരം വീട്ടാനാണ് ഇക്കുറി ബെംഗളുരു ഇറങ്ങുന്നത്. വെറ്ററൻ ഇന്ത്യൻ ഗോളി ഗുർപ്രീത് സിംഗ് സന്ധുവാണ് ബെംഗളുരു വലകാക്കുന്നത്.
3.5 കോടി രൂപയാണ് ഐ.എസ്.എൽ ജേതാക്കൾക്ക് സമ്മാനമായി ലഭിക്കുന്നത്.
TAGS: NEWS 360, SPORTS, ISL
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
എഡിൻബറ: കുടിയേറ്റം യൂറോപ്പിനെ കൊല്ലുകയാണെന്നും അത് പരിഹരിക്കാൻ ഉടൻ എന്തെങ്കിലും ചെയ്യണമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്കോട്ട്ലൻഡിൽ സന്ദർശനത്തിനെത്തിയ
വാഷിംഗ്ടൺ: ഏതൊരു രാജ്യത്തിന്റെയും നാവിക ശക്തിക്ക് അന്തർവാഹിനികൾ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. വെള്ളത്തിനടിയിലൂടെയുള്ള ശത്രുക്കളുടെ ആക്രമണം തടയാൻ അന്തർവാഹിനികൾ സഹായിക്കുന്നു.
ബാങ്കോക്ക്: അതിർത്തിയിൽ തായ്ലൻഡുമായി സംഘർഷം തുടരുന്നതിനിടെ, വെടിനിറുത്തൽ വേണമെന്ന ആവശ്യവുമായി കംബോഡിയ. തായ്ലൻഡ് ഉടനടി നിരുപാധിക വെടിനിറുത്തലിന് തയ്യാറാകണമെന്നും വിഷയത്തിൽ
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.