തിരുവനന്തപുരം: സംസ്ഥാനത്തെ 1034 തദ്ദേ ശസ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിന്റെ ആദ്യഘട്ടം 23ന് പൂർത്തിയാകും. കരട് വിഭജനത്തിനുമേലുള്ള പരാതികൾ പരിഹരിച്ചുള്ള അവലോകനം 23ന് സംസ്ഥാന ഇലക്ഷൻ കമ്മിഷൻ എ. ഷാജഹാന്റെ അദ്ധ്യക്ഷതയിലുള്ള ഡീലിമിറ്റേഷൻ കമ്മിഷൻ അവലോകനം ചെയ്യും. അതിനുശേഷം അന്തിമ പട്ടിക പുറത്തിറക്കും.
2011ലെ സെൻസസ് പ്രകാരമാണ് വാർഡുകൾ പുനർനിശ്ചയിച്ചത്. 87 മുനിസിപ്പാലിറ്റികളിലെ 3113 വാർഡുകൾ 3241 ആയും. ആറ് കോർപ്പറേഷനുകളിലെ 414 വാർഡുകൾ 421 ആയും, 941 ഗ്രാമപഞ്ചായത്തുകളിലെ 15,962 വാർഡുകൾ 17337 ആയും വർദ്ധിക്കും. 152 ബ്ളോക്ക് പഞ്ചായത്തുകളിലെ 2080 വാർഡുകൾ 2267ഉം ജില്ലാ പഞ്ചായത്തുകളിലെ 331 വാർഡുകൾ 346 ആകും. ആദ്യഘട്ടത്തിൽ ഗ്രാമപഞ്ചായത്ത്, മുനസിലാപ്പാലിറ്റി കോർപറേഷൻ എന്നിവിടങ്ങളിലും രണ്ടാംഘട്ടത്തിൽ ജില്ലാ പഞ്ചയത്ത്, ബ്ളോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലുമാണ് വാർഡുകൾ പുനർനിർണയിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |