SignIn
Kerala Kaumudi Online
Saturday, 26 July 2025 11.17 AM IST

നിർമ്മാണം അടുത്ത മാസം സെൻട്രൽ മാർക്കറ്റ് സൂപ്പറാകും

Increase Font Size Decrease Font Size Print Page
land
വലിയങ്ങാടി സെൻട്രൽ മാർക്കറ്റ് നവീകരണത്തിന്റെ ഭാഗമായി കച്ചവടക്കാരെ താത്കാലികമായി മാറ്റുന്ന മാർക്കറ്റിന് സമീപത്തെ  സ്ഥലം

 ചെലവ് 55.17 കോടി

ഒരുങ്ങുന്നത് മൂന്ന് നില കെട്ടിടം

കോഴിക്കോട്: നഗരത്തിന്റെ വ്യാപാര സിരാകേന്ദ്രമായ വലിയങ്ങാടി സെൻട്രൽ മാർക്കറ്റ് ഇനി സൂപ്പറാകും. അത്യാധുനിക സൗകര്യങ്ങളോടെ മാർക്കറ്റ് പുതുക്കിപ്പണിയൽ അടുത്ത മാസം തുടങ്ങും. വലിയങ്ങാടിയുടെ പൈതൃകം നിലനിർത്തിയാണ് കോർപ്പറേഷന്റെ സഹായത്തോടെ ഫിഷറീസ് വകുപ്പ് നിർമാണം നടത്തുക. 55.17 കോടി രൂപ ചെലവഴിച്ചാണ് മാർക്കറ്റ് നവീകരണം. കച്ചവടക്കാർക്കുള്ള ബദൽ സംവിധാനമെന്ന നിലയിൽ മാർക്കറ്റിന് വടക്ക് ഭാഗത്തെ 50 സെന്റ് സ്ഥലത്തേക്ക് കടകൾ മാറ്റുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. പഴയ മാർക്കറ്റിന്റെ നിലം കോൺക്രീറ്റ് ചെയ്യുന്നതും ഓവുചാൽ നിർമാണവുമാണിപ്പോൾ നടക്കുന്നത്. മാർക്കറ്റ് നിർമ്മാണത്തിന്റെ ഭാഗമായി വ്യാപാരികളെ ഇടുങ്ങിയ സ്ഥലത്തേക്ക് മാറ്റുന്നതോടെ കച്ചവടം കുറയുമോ എന്ന ആശങ്ക വ്യാപാരികൾക്കുണ്ട്. നിലവിൽ രണ്ടായിരത്തിലധികം കച്ചവടക്കാർ ഇസെൻട്രൽ മാർക്കറ്റിലുണ്ട്.

ഒരുങ്ങുക മൂന്ന് നില കെട്ടിടം

ഷോപ്പിംഗ് മാളിന്റെ മാതൃകയിൽ മൂന്ന് നില കെട്ടിടമാണ് ഒരുങ്ങുക. 16,000 സ്‌ക്വയർ ഫീറ്റിലാണ് മാർക്കറ്റ് കെട്ടിടമുള്ളത്. പുതിയ കെട്ടിടത്തിന് 43,000 സ്‌ക്വയർ ഫീറ്റുണ്ടാകും. താഴത്തെ നിലയിൽ മത്സ്യലേലത്തിനുള്ള സൗകര്യമാണ് ഒരുക്കുക. മത്സ്യവുമായി വരുന്ന ട്രക്കുകൾ നിർത്താനുള്ള സ്ഥലവും ഐസ് പൊട്ടിച്ചിടാനുള്ള സ്ഥലം എന്നിവ ക്രമീകരിക്കും. ഒരുഭാഗത്ത് ചെറുകിട കച്ചവടത്തിനുള്ള ഇടവുമുണ്ടാകും. ഒന്നാം നിലയിൽ മത്സ്യം ഫ്രീസറിൽ സൂക്ഷിക്കാനുള്ള സൗകര്യവും ഉണക്ക മീനിനായി പ്രത്യേക മുറിയുണ്ടാകും. തൊഴിലാളികൾക്ക് ഡോർമിറ്ററി സൗകര്യവും 156 പേർക്ക് ഇരിക്കാവുന്ന മിനി ഓഡിറ്റോറിയവും ഒന്നാം നിലയിലുണ്ടാകും. കെട്ടിടത്തിന്റെ തറനില പൂർണമായും പാർക്കിംഗിന് മാറ്റിവയ്ക്കും. മീൻമണം അറിയാത്ത രീതിയിലായിരിക്കും നിർമാണം. മൊത്തക്കച്ചവടത്തിന് പുറമേ പലതരത്തിലുള്ള ചെറുകിട കച്ചവടവും മാർക്കറ്റിലുണ്ടാകും. രണ്ടാംനിലയിൽ 'റിക്രിയേഷൻ ഏരിയയാണ്. മത്സ്യ വിഭവങ്ങൾ പ്രത്യേകമായുണ്ടാക്കുന്ന റസ്റ്റോറന്റും ഫുഡ് കോർട്ടും ഇവിടെയുണ്ടാകും. മാർക്കറ്റിലെത്തുന്നവർക്ക് വിശ്രമിക്കാനുള്ള ഇടങ്ങളുമുണ്ടാകും. ആധുനിക മാലിന്യ സംസ്‌കരണ് പ്ലാന്റുകളും മാർക്കിനുള്ളിൽ സജ്ജമാക്കും. നിലവിലുള്ള കച്ചവടക്കാർക്കെല്ലാം ഇവിടെ കച്ചവടത്തിന് സൗകര്യമുണ്ടാകും.

'ഒരു തരത്തിലുള്ള ആശങ്കയും വേണ്ട. വ്യാപാരികളെ മാറ്റി കഴി‌ഞ്ഞാൽ ഉടൻ മാർക്കറ്റിന്റെ നിർമ്മാണം ആരംഭിക്കും''-പി.സി രാജൻ-പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.