SignIn
Kerala Kaumudi Online
Monday, 19 May 2025 8.05 AM IST

പഹൽഗാം   ഭീകരാക്രമണത്തിനുശേഷം ഒറ്റരാത്രികൊണ്ട്   കാശ്മീർ   ആകെ   മാറി, ഇപ്പോഴുള്ളത്   ഇതുവരെ   കാണാത്ത  രൂപം

Increase Font Size Decrease Font Size Print Page
kashmir

ഭീകരാക്രമണത്തിന്റെ പ്രതിധ്വനികൾ ജമ്മുകാശ്മീരിലുടനീളം അലയടിക്കുകയാണ്. ജമ്മുകാശ്മീരിലെ പഹൽഗാമിൽ രണ്ട് വിദേശികളടക്കം 29 പേരുടെ ജീവനാണ് പൊലിഞ്ഞത്. വിലാപത്തിന്റെയും പ്രതിഷേധത്തിന്റെയും സ്ഥലം കൂടെയായി ജമ്മുകാശ്മീർ മാറി. 'മിനി സ്വിറ്റ്സർലൻഡ്' എന്നറിയപ്പെടുന്ന മലനിരകൾ നിറഞ്ഞ ബൈസരനിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തിൽ ട്രക്കിംഗിനായി എത്തിയവർക്ക് നേരെയാണ് ഇന്നലെ ആക്രമണം ഉണ്ടായത്.

കാൽനടയായും കുതിരപ്പുറത്തും മാത്രം എത്താൻ കഴിയുന്ന ഹിൽ സ്റ്റേഷനാണ് അനന്ത്നാഗ് ജില്ലയിലെ പഹൽഗാം മേഖലയിലെ ബൈസരൻ. പഹൽഗാമിലെ ഭീകരാക്രമണത്തെ ഒന്നടങ്കം അപലപിച്ച് കാശ്മീരി ജനത ഇന്ന് തെരുവിലിറങ്ങിയിരുന്നു. സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ ശ്രീനഗറിൽ എത്തിയിരുന്നു. രാജ്യത്തെ തന്നെ ഞെട്ടിച്ച ഭീകരാക്രമണത്തിന്റെ അടുത്ത ദിവസം ജമ്മുകാശ്മീരിൽ എന്തായിരിക്കും അവസ്ഥയെന്ന് അറിയാമോ? കാശ്മീരിൽ ഇപ്പോൾ നടക്കുന്നത് വലിയ പ്രതിഷേധങ്ങളാണ്.

kashmir

ബന്ദ്

35 വർഷത്തിനിടെ കാശ്മീരിൽ ആദ്യമായി ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ബന്ദ് നടത്തുകയാണ്. വ്യാപാരികൾ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമാണ്. രാഷ്ട്രീയ പാർട്ടികൾക്ക് ഇടയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ബന്ദ് അല്ല, ബിസിനസ് ചേംമ്പറുകൾ, ട്രാൻസ്‌പോർട്ട് യൂണിയനുകൾ, ട്രേഡ് അസോസിയേഷനുകൾ, വിദ്യാർത്ഥി സംഘടനകൾ, വ്യാപാര ഉടമകൾ എന്നിവരുടെ പിന്തുണയോടെയാണ് ഹർത്താൽ നടക്കുന്നത്. നാഷണൽ കോൺഫറൻസ്, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി), അപ്നി പാർട്ടി എന്നിങ്ങനെയുള്ള രാഷ്ട്രീയ പാർട്ടികളും പൂർണ പിന്തുണ നൽകുന്നുണ്ട്. ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് കാശ്മീർ (സിസിഐകെ), ജമ്മു ആൻഡ് കാശ്മീർ ഹോട്ടലിയേഴ്സ് ക്ലാബ് (ജെകെഎച്ച്സി) തുടങ്ങിയ സംഘടനങ്ങളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്.

'ഇത് ഒരു ദുരന്തം മാത്രമല്ല, ഇതൊരു ഉൾവിളിക്കൂടിയാണ്'- ശ്രീനഗറിലെ പ്രമുഖ ഹോട്ടൽ വ്യവസായിയായ ഇഖ്ബാൽ ട്രാംബൂ പറഞ്ഞു. വിനോദസഞ്ചാരികൾക്കെതിരെ ആക്രമണം കണ്ടിരിക്കാൻ കഴിയില്ലെന്നും ഇത്തരം ഭീകരവാദ പ്രവർത്തനം കാശ്മീർ നിരാകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മുകാശ്മീരിലെ പല ഇടങ്ങളിലും ഭീകരാക്രമണത്തെ എതിർത്ത് പ്രതിഷേധം നടക്കുന്നുണ്ട്.

'ജമ്മുകാശ്മീരിന്റെ പ്രധാന വരുമാനമാണ് വിനോദ സഞ്ചാരികൾ. അവർക്ക് എതിരെയുള്ള ആക്രമണം കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. അല്ലാഹു എല്ലാവർക്കൊപ്പവും ഉണ്ട്. ഹിന്ദുവായാലും മുസ്ലീം ആയാലും അല്ലാഹുവിന് വേർതിരിവില്ല. ഈ നാട്ടിൽ വേണ്ടത് സമാധാനമാണ്',- പ്രദേശവാസികൾ പറയുന്നു. ജമ്മുവിന്റെ വിവിധ ഇടങ്ങളിൽ ഭീകരാക്രമണത്തിനെതിരെ റാലികൾ നടക്കുന്നുണ്ട്. പ്ലക്കാർഡുകളുമായാണ് ജനം തെരുവിലിറങ്ങിയത്. ശ്രീനഗറിലെ പൊലീസ് ആസ്ഥാനത്തേയ്ക്കും ജനങ്ങൾ പ്രതിഷേധനവുമായി എത്തുന്നുണ്ട്.

kashmir

സ്കൂളുകൾ അടച്ചു, പരീക്ഷ റദ്ദാക്കി

പഹൽഗാമിലെ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ജമ്മുകാശ്മീരിലുടനീളമുള്ള എല്ലാ സ്കൂളുകളും ഇന്ന് അടച്ചിട്ടു. 'ജമ്മുകാശ്മീരിന്റെ ആത്മാവിന് നേരെയുള്ള ആക്രമണം' എന്നാണ് ജമ്മുകാശ്മീ‌ർ സ്റ്റുഡന്റ് അസോസിയേഷൻ ആക്രമണത്തെ വിശേഷിപ്പിച്ചത്. ജമ്മു സർവകലാശാല എല്ലാ അക്കാദമിക് ജോലികളും റദ്ദാക്കുകയും ഈ ദിവസത്തെ പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തു. പുതിയ തീയതി മറ്റൊരു ദിവസം പ്രഖ്യാപിക്കും.

kashmir

പത്രങ്ങളുടെ ഒന്നാം പേജ് കറുപ്പ്

ദുഃഖത്തിന്റെ സൂചനയായി ജമ്മുകാശ്മീരിലെ പ്രദേശിക പത്രങ്ങളുടെ ഒന്നാം പേജ് കറുപ്പ് നിറത്തിലാണ് അച്ചടിച്ചത്. ഗ്രേറ്റർ കാശ്മീർ, റെെസിംഗ് കാശ്മീർ, കാശ്മീർ ഉസ്മ, അഫ്താബ്, തമീൽ തുടങ്ങിയ ഇംഗ്ലീഷ്, ഉർദു ദിനപത്രങ്ങൾ മുൻ പേജിന് കറുത്ത പശ്ചാത്തലം നൽകി. ഭീകരാക്രണത്തിന്റെ ഭീകര അറിയിക്കാൻ ചുവപ്പോ വെളുത്ത നിറമോ ആയ ഫോണ്ടുകളാണ് ഉപയോഗിച്ചത്. 'കാശ്മീർ ദുഃഖിക്കുന്നു', 'കാശ്മീർ തകർന്നു' തുടങ്ങിയ തലക്കെട്ടുകളാണ് പത്രത്തിൽ അടിച്ചുവന്നത്. ഇങ്ങയെല്ലാമാണ് കാശ്മീർ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നത്. ഇത്തരത്തിൽ ഒറ്റ ദിവസം കൊണ്ട് തന്നെ ജമ്മുകാശ്മീർ മാറി. തീവ്രവാദത്തിനെതിരെ ജനങ്ങൾ തന്നെ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നുണ്ട്. സമാധാനമുള്ള ഒരു കാശ്മീരാണ് അവർ ആവശ്യപ്പെടുന്നത്.

TAGS: KASHMIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.