കഞ്ചിക്കോട്: വാളയാറിൽ നിരോധിത ഇ-സിഗരറ്റ് എക്‌സൈസ് പിടികൂടി. ബസ് യാത്രക്കാരനായ യുവാവിൽ നിന്നാണ് 50000 രൂപ വില വരുന്ന ഇ-സിഗരറ്റ് ഡിസ്‌പ്പോസിബിൾ പോഡ് ഡിവൈസുകൾ 21 എണ്ണം പിടിച്ചെടുത്തത്. ബുധനാഴ്ച്ച രാത്രി വാളയാർ എക്‌സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയിലാണ് ഇ സിഗരറ്റുമായി കടമ്പഴിപ്പുറം നിലാവില്ല കോണിക്കഴി ആരോണി വീട്ടിൽ നവാസ്(29) പിടിയിലായത്. 2019ലെ പ്രോഹിബിഷൻ ഓഫ് ഇ-സിഗരറ്റ് ആക്ട് പ്രകാരം നിരോധിക്കപ്പെട്ട ഉൽപ്പന്നമാണിത്. കഞ്ചാവും എം.ഡി.എം.എയും പോലെ അപകടകരമായ ലഹരി ഉൽപ്പന്നമാണ് ഇ-സിഗരറ്റ്. ഒരു ഇസിഗരറ്റിൽ നിന്നും 13000 പുക വരെ എടുക്കുവാൻ കഴിയും എന്നതിനാൽ ഗ്രൂപ്പ് സ്‌മോക്കിംഗിന് കൂടുതലായി ഇത് ഉപയോഗിക്കുന്നു. ഒറ്റ നോട്ടത്തിൽ സ്‌പ്രേയോ ബോഡിലോഷനോ ആണെന്ന് തോന്നും വിധത്തിൽ നിർമ്മിച്ച ഇ സിഗരറ്റാണ് അതിർത്തി കടന്നെത്തിയത്. വാളയാർ ചെക് പോസ്റ്റിലെ എക്‌സൈസ് ഇൻസ്‌പെക്ടർ എ.മുരുകദാസ്, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് പി.എം.മുഹമ്മദ് ഷെരീഫ്, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ജി.പ്രഭ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ.പി.രാജേഷ്, സിവിൽ എക്‌സൈസ് ഓഫീസർ ഉണ്ണി കൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |