SignIn
Kerala Kaumudi Online
Saturday, 26 July 2025 11.36 AM IST

ദേശീയപാതയിലെ ഗതാഗതക്കുരുക്ക് : ടോൾപിരിവ് താത്കാലികമായി നിറുത്തിവച്ച് കളക്ടറുടെ ഉത്തരവ്

Increase Font Size Decrease Font Size Print Page
toll

പുതുക്കാട് : ദേശീയപാത 544ൽ സുഗമമായ ഗതാഗത സൗകര്യം ഉറപ്പുവരുത്തും വരെ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾപിരിവ് താത്കാലികമായി നിറുത്താൻ കളക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടു. അടിപ്പാത നിർമ്മാണമേഖലയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് പൊലീസിന്റെ സഹായത്തോടെ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കാനും ദേശീയപാത അതോറിറ്റിക്ക് കളക്ടർ നിർദ്ദേശം നൽകി.

ഇതുമായി ബന്ധപ്പെട്ട് കളക്ടർ വിളിച്ച യോഗത്തിലെ നിർദ്ദേശം പാലിക്കപ്പെട്ടിട്ടില്ലായെന്നും, ആസൂത്രണമില്ലാതെയുമുള്ള നിർമ്മാണപ്രവൃത്തി മൂലം ആശുപത്രി, എയർപോർട്ട് തുടങ്ങി അടിയന്തര ആവശ്യങ്ങൾക്ക് പോകുന്ന വാഹനങ്ങൾ ഉൾപ്പെടെ മണിക്കൂറുകളോളം ഗതാഗത കുരുക്കിൽപ്പെടുന്നതായും, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നതായും ബോദ്ധ്യപ്പെട്ടതായി കളക്ടറുടെ ഉത്തരവിൽ പറയുന്നു.

ഉത്തരവ് നാഷണൽ ഹൈവേ അതോറിറ്റി പാലിക്കുന്നുണ്ടെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി ഉറപ്പുവരുത്തണം. സുഗമമായ ഗതാഗതസൗകര്യം ഉറപ്പായ ശേഷം ഉത്തരവ് പുന:പരിശോധിക്കുമെന്നും ഉത്തരവിൽ പറയുന്നു. നാഷണൽ ഹൈവേ 544ൽ ചിറങ്ങര അടിപ്പാത നിർമ്മാണ സ്ഥലത്തും പരിസരത്തും വ്യാപകമായ ഗതാഗതക്കുരുക്കാണെന്ന പരാതിയെ തുടർന്ന് നാഷണൽ ഹൈവേ അതോറിറ്റിയുമായി ഫെബ്രുവരിയിലും ഏപ്രിലിലുമായി മൂന്ന് വട്ടം ജില്ലാ ഭരണകൂടം ചർച്ച നടത്തിയിരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാതിരുന്നതിനെ തുടർന്ന് ടോൾ പിരിവ് നിറുത്തലാക്കുന്നതിന് ഏപ്രിൽ 16ന് എടുത്ത തീരുമാനം നാഷണൽ ഹൈവേ അതോറിറ്റി സാവകാശം ആവശ്യപ്പെട്ടതിനാൽ പിൻവലിച്ചു. 28ന് അകം ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടില്ലെങ്കിൽ ടോൾ പിരിവ് നിറുത്തലാക്കാനും തീരുമാനിച്ചിരുന്നു. നാഷണൽ ഹൈവേ അതോറിറ്റി ഈ നിർദ്ദേശം പാലിക്കുന്നതിൽ പരാജയപ്പെട്ടു.

ചാലക്കുടി ഡിവൈ.എസ്.പി, ചാലക്കുടി ആർ.ടി.ഒ, ചാലക്കുടി തഹസിൽദാർ എന്നിവർ നടത്തിയ സംയുക്ത പരിശോധനാ റിപ്പോർട്ടിൽ പേരാമ്പ്ര, മുരിങ്ങൂർ, ചിറങ്ങര എന്നിവിടങ്ങളിലെ അടിപ്പാത നിർമ്മാണ മേഖലകളിൽ ആവശ്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിച്ചതായോ, ഫ്‌ളാഗ് മാനെ നിയോഗിച്ചതായോ കാണുന്നില്ലായെന്ന് ബോദ്ധ്യപ്പെട്ടു.

റിപ്പോർട്ടിൽ കണ്ടെത്തിയത്

ആഴത്തിൽ കുഴിയെടുക്കുന്ന ഇടങ്ങളിൽ സർവീസ് റോഡിന്റെ വശങ്ങളിൽ സംരക്ഷണ ബാരിക്കേഡില്ല

സർവീസ് റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലങ്ങളിൽ എല്ലായിടത്തും വീതി കൂട്ടിയിട്ടില്ല

റോഡിന്റെ ഉയരം ക്രമീകരിച്ചിട്ടില്ല
മതിയായ വെളിച്ചം, ആവശ്യത്തിന് മുന്നറിയിപ്പ് ബോർഡില്ല
ട്രാഫിക് ഡൈവേർഷനുണ്ടെന്നുള്ള വിവിധ ഭാഷകളിലുള്ള ഫ്‌ളൂറസെന്റ് ബോർഡുകൾ, ഓവർടേക്കിംഗ് നിരോധിച്ച ബോർഡുകൾ
ബ്ലിങ്കർ ലൈറ്റുകൾ, റിഫ്‌ളക്ടറുകൾ സ്ഥാപിച്ചിട്ടില്ല

വെള്ളം ഒഴുകിപ്പോകാനുള്ള ഡ്രെയിനേജ് സംവിധാനം പൂർത്തിയാക്കിയിട്ടില്ല
മഴയിൽ കൊരട്ടി ജംഗ്ഷനിൽ ശക്തമായ വെള്ളക്കെട്ട്

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.