തിരുവനന്തപുരം:നാളെ സർവ്വീസിൽ നിന്ന് വിരമിക്കുന്ന കെ.എസ്.ഇ.ബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജുപ്രഭാകറിന് പുനർനിയമനം നൽകുന്നത് നാളത്തെ മന്ത്രിസഭായോഗം പരിഗണിച്ചേക്കും.കെ.എസ്.ഇ.ബി.യിൽ തന്നെ രണ്ടുവർഷത്തേക്ക് തുടരാണ് അദ്ദേഹത്തിന് താൽപര്യമെന്നാണ് അറിയുന്നത്.ഗതാഗതവകുപ്പ് സെക്രട്ടറിയും കെ.എസ്.ആർ.ടി.സി സി.എം.ഡിയുമായിരുന്ന ബിജുപ്രഭാകറിനെ കഴിഞ്ഞ വർഷമാണ് കെ.എസ്.ഇ.ബി സി.എം.ഡിയാക്കി നിയമിച്ചത്.തിരുവനന്തപുരം ജില്ലാ കളക്ടർ, ഫുഡ് സേഫ്റ്റി കമ്മിഷണർ,വ്യവസായ വകുപ്പ് സെക്രട്ടറി തുടങ്ങിയ തസ്തികളിലും പ്രവർത്തിച്ചിട്ടുണ്ട്.ഡെപ്യൂട്ടി കളക്ടറായി ജോലിയിൽ പ്രവേശിച്ച ബിജു പ്രഭാകറിന് 2004ലാണ് ഐ.എ.എസ് കൺഫർ ചെയ്തത്. സതൺ റീജിയണൽ പവർകമ്മിറ്റി അദ്ധ്യക്ഷനായും തിരഞ്ഞെടുത്തിരുന്നു.അതേസമയം ബിജു പ്രഭാകറിന് രണ്ടുലക്ഷം രൂപ പെൻഷൻ അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. അടിസ്ഥാന പെൻഷൻ 1,09,100 രൂപയാണ്. ഇതിനോടൊപ്പം 55% ക്ഷാമാശ്വാസം, മറ്റ് ആനുകൂല്യങ്ങൾ ഉൾപ്പെടെയാണ് പ്രതിമാസം രണ്ടുലക്ഷം രൂപയോളം ലഭിക്കുക.പെൻഷൻ കമ്മ്യൂട്ടേഷനായി 42.91 ലക്ഷവും ഗ്രാറ്റുവിറ്റിയായി 25 ലക്ഷവും ലഭിക്കും. വിരമിക്കുന്നതിന്റെ ഭാഗമായി ലഭിക്കുന്ന ആനുകൂല്യമായ ടെർമിനൽ സറണ്ടർ ബിജു പ്രഭാകറിന് അനുവദിച്ച് പൊതുഭരണ വകുപ്പിൽ നിന്ന് ഉത്തരവിറങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |