കിളിമാനൂർ: പുളിമാത്ത്,പഴയ കുന്നുമ്മൽ, നഗരൂർ, കരവാരം പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായിരുന്ന സമഗ്രകുടിവെള്ള പദ്ധതി ഈ വേനലിലും വെളിച്ചം കാണില്ല. ഈ പദ്ധതി നടപ്പായിരുന്നെങ്കിൽ മൂന്ന് പഞ്ചായത്തുകളുടെ കുടിവെള്ളപ്രശ്നത്തിന് പരിഹാരമായേനെ. വാമനപുരം നദിയെ ആശ്രയിച്ചുള്ള പദ്ധതി നടപ്പിലാക്കുന്നത്. ബി. സത്യൻ എം.എൽ.എ ആയിരുന്നപ്പോഴാണ് ഈ കുടിവെള്ള പദ്ധതിക്ക് ആവശ്യമായ സ്ഥലം ലഭ്യമാക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്.
സ്ഥലം പാട്ടവ്യവസ്ഥയിൽ
പദ്ധതിയുടെ നടത്തിപ്പിനായി റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള പുളിമാത്ത് വില്ലേജിലെ കുറ്റിമൂട്,കടലു കാണിപ്പാറ നഗരൂർ വില്ലേജിലെ വെള്ളം കൊള്ളി,നെല്ലിക്കുന്ന്, കരവാരം വില്ലേജിലെ പാവല്ല എന്നിവിടങ്ങളിലെ സ്ഥലങ്ങൾ പാട്ടവ്യവസ്ഥയിൽ കൈമാറി.വാമനപുരം വില്ലേജിലെ ആനാകുടി, കരവാരം വില്ലേജിലെ വണ്ടിത്തടം എന്നിവിടങ്ങളിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമി ലഭ്യമാക്കി നടപടികൾ പൂർത്തിയാക്കി പണിയും ആരംഭിച്ചു.
സംസ്ഥാന സർക്കാരിന്റെ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 81.18 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.
ഗുണഭോക്താക്കൾ പുളിമാത്ത്,പഴയകുന്നുമ്മൽ,നഗരൂർ,കരവാരം പഞ്ചായത്തുകൾ.
പദ്ധതി: -
1. വാമനപുരത്ത് സ്വകാര്യ വ്യകതിയിൽ നിന്ന് വാങ്ങുന്ന പുരയിടത്തിൽ വെൽക്കം പമ്പ് ഹൗസ് സ്ഥാപിച്ച് വാമനപുരം നദിയിൽ നിന്ന് വെള്ളം പമ്പ് ചെയ്യും.
2. കുറ്റിമൂട്ടിൽ മെയിൻ പ്ലാന്റ് നിർമ്മിച്ച് വെള്ളം ശുദ്ധികരിക്കും.
3.ഉയർന്ന പ്രദേശമായ കടലുകാണിപ്പാറയിലെ പമ്പ്‌ഹൗസിൽ വെള്ളമെത്തിച്ച് അവിടെനിന്ന് നെല്ലിക്കുന്ന്, വെള്ളം കൊള്ളി,പാവല്ല തുടങ്ങിയ സ്ഥലങ്ങളിലെ പമ്പ് ഹൗസുകളിലേക്ക് ജലം വിതരണം
ചെയ്യും
4. കുറ്റിമൂട്ടിലെ മെയിൻ പ്ലാന്റിന്റെ പണികൾ പുരോഗമിക്കുന്നു. നഗരൂർ പഞ്ചായത്തിൽ നിശ്ചയിച്ച സ്ഥലത്തേക്ക് ഗതാഗത സൗകര്യമില്ലാത്തതിനാൽ കോൺക്രീറ്റ് റോഡ് നിർമ്മിച്ചു. കരവാരത്തെയും പണി പുരോഗമിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |