SignIn
Kerala Kaumudi Online
Saturday, 26 July 2025 4.34 PM IST

തെരുവുനായ വന്ധ്യംകരണം: പദ്ധതിയും പണവുമുണ്ട്, നടപ്പിലാക്കാൻ ആളില്ല

Increase Font Size Decrease Font Size Print Page
dog

കൊച്ചി: വർഷംതോറും ലക്ഷക്കണക്കിന് ആളുകൾ ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും സംസ്ഥാനത്തെ തെരുവുനായ വന്ധ്യംകരണ പദ്ധതിയും (എ.ബി.സി) ഇരകൾക്ക് നഷ്ടപരിഹാരം നൽകാനുള്ള ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ പ്രവർത്തനവും അവതാളത്തിൽ. 2020 മുതൽ 24വരെ സംസ്ഥാനത്ത് 12.93ലക്ഷം ആളുകൾക്ക് തെരുവുനായ ആക്രമണത്തിൽ സാരമായി പരിക്കേറ്റു. അതിൽ 94 പേർ മരണമടഞ്ഞു. എന്നിട്ടും 2022 ഒക്ടോബർ 23ന് തദ്ദേശസ്വയംഭരണ വകുപ്പ് ഇറക്കിയ ഉത്തരവ് അനുസരിച്ചുള്ള 'തെരുവുനായ വന്ധ്യംകരണം' ഏട്ടിലെ പശുവായി അവശേഷിക്കുകയാണ്. തെരുവുനായയുടെ ഇരകളിലേറെയും വിദ്യാർത്ഥികളും വയോജനങ്ങളുമാണ്. നഷ്ടപരിഹാരം നിശ്ചയിക്കാൻ രൂപീകരിച്ച ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ പ്രവർത്തനം 2024 മേയ് മുതൽ അനിശ്ചിതാവസ്ഥയിലാണ്. 8000ൽപ്പരം അപേക്ഷകൾ കമ്മിറ്റിക്ക് മുമ്പാകെയുണ്ട്.

ജീവനക്കാരെ കിട്ടാനില്ല

ത്രിതല പഞ്ചായത്തുകളും നഗരസഭാ സ്ഥാപനങ്ങളും സംയുക്തമായി വന്ധ്യംകരണ കേന്ദ്രങ്ങൾ ആരംഭിക്കണമെന്നാണ് ഉത്തരവിലുള്ളത്. ജില്ലാ/ബ്ലോക്ക് തലത്തിൽ നടത്തുന്ന എ.ബി.സി കേന്ദ്രത്തിൽ നായ്ക്കളെ വന്ധ്യംകരിക്കുന്നതി​ന് അതത് ഗ്രാമപഞ്ചായത്തുകൾ/ നഗരസഭകൾ 1500രൂപ വീതം നൽകണം. ഈ ഉത്തരവ് അനുസരിച്ച് സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞത് 200-250 എ.ബി.സി സെന്ററുകളെങ്കിലും സ്ഥാപിക്കേണ്ടതാണ്. എന്നാൽ കഴിഞ്ഞ മാർച്ച് 21ന് തദ്ദേശസ്വയംഭരണ വകുപ്പിനുവേണ്ടി മന്ത്രി ഒ.ആർ.കേളു നിയമസഭയിൽ നൽകിയ കണക്കുപ്രകാരം 15 കേന്ദ്രങ്ങൾ മാത്രമാണ് ആരംഭിച്ചിട്ടുള്ളത്. 9 എണ്ണം അവസാനഘട്ടത്തിലും. അപ്പോഴും ആകെ വേണ്ടതിന്റെ 10ശതമാനം പോലും ആകുന്നില്ല. ഡോഗ് ക്യാച്ചേഴ്സ് ഉൾപ്പടെ ആവശ്യത്തിന് ജീവനക്കാരെ കിട്ടാനില്ലെന്നതാണ് പദ്ധതി പൊളിയാനുള്ള പ്രധാന കാരണം. ഒരു വെറ്ററിനറി സർജൻ, 4 മൃഗപരിപാലകർ, ഒരു ഓപ്പറേഷൻ തി​യേറ്റർ സഹായി, ഒരു ശുചീകരണ തൊഴിലാളി എന്നീ ക്രമത്തിലാണ് ഓരോ സെന്ററിലും 89 ദിവസത്തെ താത്കാലി​കാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നത്.

തെരുവുനായ ആക്രമണം

വർഷം, പരിക്കേറ്റവർ, മരണം

2020......160483..............05

2021......221379..............11

2022..... 288866..............27

2023.....306427...............25

2024.....316793...............26

തെരുവുനായകളുടെ എണ്ണം

2019ലെ ലൈവ്സ്റ്റോക്ക് സെൻസസ് പ്രകാരം സംസ്ഥാനത്ത് 289986 തെരുവുനായ്ക്കൾ ഉണ്ട്.

പഞ്ചായത്തിന്റെ വാർഷിക ബഡ്ജറ്റി​ൽ തുക വകയിരുത്താറുണ്ട്. ബ്ലോക്ക് തലത്തിൽ എ.ബി.സി സെന്റർ ഇല്ലാത്തതുകൊണ്ട് തുക വിനിയോഗിക്കാറില്ല

നീതു ബിനോദ്, പ്രസിഡന്റ്

നായരമ്പലം ഗ്രാമപഞ്ചായത്ത്

എ.ബി.സി സെന്ററുകളിൽ ജോലിക്ക് ആളെ കിട്ടുന്നില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ആവശ്യപ്പെട്ടിട്ടും ആവശ്യമായ ഉദ്യോഗാർത്ഥികളുടെ പട്ടിക ലഭിക്കുന്നില്ല. കിട്ടുന്ന ലിസ്റ്റിൽനിന്ന് ഇന്റർവ്യൂവിന് വിളിച്ചാൽ ഉദ്യോഗാർത്ഥികൾ വരികയുമില്ല

ഡോ. അനിൽകുമാർ,

ഡെപ്യൂട്ടി ഡയറക്ടർ

മൃഗസംരക്ഷണവകുപ്പ് എറണാകുളം

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.