SignIn
Kerala Kaumudi Online
Wednesday, 14 May 2025 2.54 PM IST

എസ്.എസ്.എൽ.സി വിജയം 99.5%, 61,449 പേർക്ക് ഫുൾ എ പ്ലസ്

Increase Font Size Decrease Font Size Print Page

sivankutty

# ഏറ്റവും കൂടുതൽ
ഫുൾ എ പ്ലസ്
മലപ്പുറത്ത്
# വിജയം കൂടുതൽ കണ്ണൂരിൽ

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ 99.5 ശതമാനം വിജയം. റെഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതിയ 4,27,020 വിദ്യാർത്ഥികളിൽ 4,24,583 പേർ ഉന്നതവിദ്യാഭ്യാസത്തിന് അർഹരായി. വിജയശതമാനത്തിൽ മുൻവർഷത്തേതിൽനിന്ന് 0.19 ശതമാനം കുറവ്. കഴിഞ്ഞവർഷത്തെ വിജയശതമാനം- 99.69. വാർത്താസമ്മേളനത്തിൽ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.

61,449 പേരാണ് ഫുൾ എ പ്ലസ് നേടിയത്. കഴിഞ്ഞവർഷം 71,831 പേർ അർഹരായിരുന്നു. കുറവ് 10382.

വിജയശതമാനത്തിൽ ഏറ്റവും മുന്നിലുള്ള റവന്യൂ ജില്ല കണ്ണൂർ- 99.87%. ഏറ്റവും കുറവ് - തിരുവനന്തപുരം 98.59%. (മുൻവർഷവും പിന്നിലായിരുന്നു- 99.08%)

100 ശതമാനം വിജയം വരിച്ച വിദ്യാഭ്യാസ ജില്ലകൾ - പാല, കുട്ടനാട്

വിജയശതമാനം ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ ജില്ല - ആറ്റിങ്ങൽ-98.28 %

 ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസുള്ള വിദ്യാഭ്യാസജില്ല- മലപ്പുറം-4,115. കഴിഞ്ഞവർഷവും മുന്നിലായിരുന്നു - 4,934.

 നൂറുശതമാനം വിജയമുള്ള സ്കൂളുകൾ - 2,331.

(സർക്കാർ - 856, എയ്ഡഡ്- 1034, അൺഎയ്ഡഡ് - 441)

 എസ്‌.സി വിഭാഗം, പരീക്ഷയെഴുതിയവർ-39,981,വിജയികൾ- 39,447

 എസ്.ടി- പരീക്ഷയെഴുതിയവർ- 7,279, വിജയികൾ - 7,135

 എസ്.എസ്.എൽ.സി പ്രൈവറ്റ് പുതിയസ്കീം - പരീക്ഷയെഴുതിയത് - 68 ഉന്നതവിദ്യാഭ്യാസത്തിന് അർഹത - 46

 പ്രൈവറ്റ് പഴയസ്കീം - പരീക്ഷയെഴുതിയത് - ആറ് - വിജയികൾ -നാല്
 കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയ സെന്റർ - മലപ്പുറം എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസ്. -2,017 പേർ

2,013 പേർ വിജയിച്ചു.

 ഏറ്റവും കുറവ് കുട്ടികളെഴുതിയ സെന്ററുകൾ - സെന്റ് ജോസഫ്‌സ് സ്കൂൾ പേരട്ട, ഗവ.സംസ്കൃതം എച്ച്.എസ് ഫോർട്ട് തിരുവനന്തപുരം - ഒന്ന് വീതം

TAGS: SSLC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.