കൊച്ചി: നടനും സംവിധായകനുമായ നാദിർഷയുടെ വളർത്തുപൂച്ച ചക്കരയുടെ പോസ്റ്റ്‌മോർട്ടം രാവിലെ 10.30ന് എറണാകുളം ജില്ലാ മൃഗാശുപത്രിയിൽ നടക്കും. സ്വകാര്യ പെറ്റ് ഹോസ്പിറ്റൽ ജീവനക്കാർ കഴുത്തിൽ ചരടുകുരുക്കി വലിച്ചതോ, കുളിപ്പിക്കാനായി മയക്കാൻ കുത്തിവച്ചതിലെ പാളിച്ചയോ ആയിരിക്കും പൂച്ച ചാകാൻ കാരണമെന്നാണ് നാദിർഷയുടെയും കുടുംബത്തിന്റെയും ആരോപണം. പാലാരിവട്ടം പൊലീസിന് പരാതി നൽകിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ പൊലീസ് തുടർനടപടി സ്വീകരിക്കു.
ശനിയാഴ്ച രാവിലെയാണ് പൂച്ച ചത്തത്. എറണാകുളം മാമംഗലത്തെ എറണാകുളം പെറ്റ് ഹോസ്പിറ്റലിൽ പൂച്ചയുടെ നഖം വെട്ടാനും കുളിപ്പിക്കാനുമായാണ് നാദിർഷയുടെ ഭാര്യയും മകളുമെത്തിയത്. മയക്കലിനിടെ ഹൃദയമിടിപ്പ് കുറഞ്ഞതാണ് പൂച്ച ചാകാൻകാരണമെന്നും അപകട സാദ്ധ്യത അംഗീകരിക്കുന്ന സമ്മതപത്രം ഒപ്പിട്ട് വാങ്ങിയിരുന്നെന്നും
അന്വേഷണവുമായി സഹകരിക്കുമെന്നും ആശുപത്രി ഉടമ ഡോ. അനീഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |