തിരുവനന്തപുരം: ജവഹർലാൽ നെഹ്‌റു മുസൽമാനാണെന്ന് മുൻ എംഎൽഎയും ബിജെപി നേതാവുമായ പിസി ജോർജ്. ദൈവവിശ്വാസം ഇല്ലെന്ന് പുറമേ പറഞ്ഞിട്ട് നെഹ്‌റു രഹസ്യമായി അഞ്ച് നേരം നിസ്‌കരിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടും പിസി ജോർജ് മാദ്ധ്യമങ്ങളോട് സംസാരിച്ചു.
'ഈ രാജ്യത്തെ നശിപ്പിച്ചതിന്റെ ഒന്നാം പ്രതി ജവഹർലാൽ നെഹ്‌റു എന്ന മുസൽമാനാണ്. അങ്ങേർടെ ബാപ്പ മോത്തിലാൽ നെഹ്‌റുവിന്റെ ബാപ്പ മുസൽമാനാണെന്ന് എല്ലാവരും പറയുന്നുണ്ടല്ലോ. ദൈവവിശ്വാസം ഇല്ലെന്ന് പറഞ്ഞ് നടക്കും. പെരയ്‌ക്കകത്ത് അഞ്ച് നേരം നിസ്‌കരിക്കും. എംഎം മത്തായിയുടെ പുസ്‌തകം വായിച്ച് നോക്കൂ അപ്പോൾ മനസിലാകും.
ഇവിടുത്തെ കോൺഗ്രസും കമ്മ്യൂണിസ്റ്റും കണക്കാണ്. രണ്ടും രാജ്യദ്രോഹികളാണ്. രണ്ടിനെയും ഉപേക്ഷിക്കേണ്ട സമയം കഴിഞ്ഞു. കേരളത്തിലെ പാവം ജനങ്ങൾ അവർ എൽഡിഎഫിലും യുഡിഎഫിലും മാറിമാറി നിൽക്കുകയാണ്. രണ്ട് കൂട്ടരോടൊപ്പവും നിന്ന് വിവരം പഠിച്ചയാളാണ് ഞാൻ. അതുകൊണ്ടാ പറഞ്ഞത് രണ്ടും കള്ളന്മാരാ. രണ്ടിനെയും ഇല്ലാതാക്കണം എന്നാണ് എന്റെ അഭിപ്രായം.
ഭാരതാംബയുടെ പേരിൽ വിവാദം ഉണ്ടാക്കേണ്ട കാര്യമെന്താ. എന്തിക്കതിൽ വിശ്വാസമുണ്ട്. അപ്പോൾ ഭരണഘടനാപരമായി എനിക്കതിന് അവകാശമില്ലേ. വേണമെന്നുള്ളവർ വണങ്ങുക. അല്ലാത്തവർ പോവുക. ശബരിമലയിലേക്ക് തുണിയിടാത്ത രണ്ട് പെണ്ണുങ്ങളെ കേറ്റാൻ പിണറായി വിജയൻ നോക്കീല്ലേ. അതൊക്കെയാണോ ജനാധിപത്യം. അത് തടഞ്ഞതിനാണല്ലോ ഞാനുമായുള്ള ആദ്യത്തെ അടി. ഈ ആചാരങ്ങളും വിശ്വാസങ്ങളുമെല്ലാം അവർ പാലിക്കട്ടെ. നമുക്കെന്താ. മുസ്ലീം സമുദായത്തിലുള്ളവർക്ക് അഞ്ച് നേരം നിസ്‌കരിക്കണം. അത് ചെയ്യണ്ടെന്നോ ഹിന്ദുക്കളോട് ക്ഷേത്രത്തിൽ പോകണ്ട എന്നോ പറയേണ്ട കാര്യമുണ്ടോ?'- പിസി ജോർജ് ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |