SignIn
Kerala Kaumudi Online
Saturday, 26 July 2025 8.29 AM IST

കാത്തിരിപ്പിന് അറുതി; നവീകരിച്ച മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നാടിന് സമർപ്പിച്ചു 

Increase Font Size Decrease Font Size Print Page
ksrtc
നവീകരിച്ച മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ നിർവഹിക്കുന്നു

* രണ്ടാംഘട്ട നിർമാണം മൂന്ന് മാസത്തിനകം ആരംഭിക്കും

മലപ്പുറം: മലപ്പുറത്തിന്റെ ചിരകാല സ്വപ്നമായ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ നാടിന് സമർപ്പിച്ചു. മലപ്പുറം ടെർമിനലിന്റെ രണ്ടാംഘട്ട നിർമാണം മൂന്ന് മാസത്തിനകം ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സി ആധുനിക വത്കരണത്തിന്റെ പാതയിലാണെന്ന് മന്ത്രി പറഞ്ഞു. 50ലധികം പരിഷ്‌കാരങ്ങൾ കെ.എസ്.ആർ.ടി.സിയിൽ ഇതിനകം നടപ്പാക്കിയിട്ടുണ്ട്. ആധുനിക രീതിയിലുള്ള ടെർമിനലുകളാണ് എല്ലായിടത്തും നടപ്പാക്കുന്നത്. സേവനങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്തു. വീട്ടിലിരുന്ന് ബസ് സമയ വിവരങ്ങൾ അറിയാനും ബസ് ബുക്ക് ചെയ്യാനും സാധിക്കുന്ന ആപ് പുറത്തിറക്കി. പുതിയ ട്രാവൽ കാർഡുകൾക്ക് ജനങ്ങളുടെ വലിയ പിന്തുണയാണ് ലഭിച്ചത്. സ്‌പെയർ പാർട്സുകൾ വാങ്ങുന്നത് പൂർണമായും സോഫ്റ്റവെയർ വഴിയാക്കി. ഇത് അഴിമതി ഇല്ലാതാക്കാൻ സഹായിച്ചു. കൂടുതൽ അന്തർ സംസ്ഥാന റൂട്ടുകൾ തുടങ്ങും.
ടിക്കറ്റേതര വരുമാനം വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രവർത്തന നഷ്ടം കുറക്കാനും പുതിയ പരിഷ്‌കാരങ്ങൾ സഹായിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
പി.ഉബൈദുല്ല എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 2.15 കോടി ചെലവിലാണ് ആദ്യ ഘട്ട നവീകരണം പൂർത്തിയാക്കിയത്. ബാക്കി പ്രവൃത്തിക്കായി സർക്കാർ അഞ്ച് കോടി അനുവദിച്ചിട്ടുണ്ട്. ഇതിന്റെ എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. ചടങ്ങിൽ പി.ഉബൈദുല്ല എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഇ.ടി.മുഹമ്മദ് ബഷീർ എം.പി മുഖ്യാതിഥിയായി.
നാലു നിലകളിലായി 37,445 ചതുരശ്ര അടി വിസ്തീർണമാണ് ടെർമിനിലിനുള്ളത്. ഗ്രൗണ്ട് ഫ്‌ളോറിൽ യാത്രക്കാർക്ക് ബസ്‌കാത്തുനിൽക്കുന്നതിനുള്ള സൗകര്യങ്ങളും ശൗചാലയങ്ങളും അത്യാധുനിക രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. മഴയും വെയിലും ഏൽക്കാതെ യാത്രക്കാർക്ക് ബസ് കയറിയിറങ്ങാൻ പറ്റുന്ന മേൽക്കൂരയോടുകൂടിയുള്ള ബസ് ബേയും ഇന്റർലോക്ക് പതിച്ച യാർഡും ഇതോടൊപ്പം നിർമിച്ചു. അധിക വരുമാനം ലക്ഷ്യമാക്കി വാണിജ്യാവശ്യങ്ങൾക്കായി സ്ഥാപിച്ചിട്ടുള്ള 14 കടമുറികളും ഇതിന്റെ കൂടെയുണ്ട്. ഇതിൽ 13 റൂമുകളും ലേലം ചെയ്തു. പാസഞ്ചർ ലോഞ്ച്, എ.സി വെയിറ്റിംഗ് ഹാൾ, പൂന്തോട്ടം,പബ്ലിക് അഡ്രസിംഗ് സിസ്റ്റം എന്നീ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
ജില്ലാ കളക്ടർ വി.ആർ.വിനോദ്, കെ.എസ്.ആർ.ടി.സി സി.എം.ഡി പി.എസ്.പ്രമോജ് ശങ്കർ, നഗരസഭ ചെയർമാൻ മുജീബ് കാടേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാരാട്ട് അബ്ദുറഹിമാൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.സി.അബ്ദുറഹ്മാൻ, എം.ടി.അലി, റാബിയ ചോലക്കൽ , സുനീറ പൊറ്റമ്മൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.സലീന ടീച്ചർ, റൈഹാനത്ത് കുറുമാടൻ, നഗരസഭ കൗൺസിലർമാരായ ഒ. സഹദേവൻ, പി.എസ്.എ ഷബീർ, ജില്ലാ ട്രാൻസ്‌പോർട് ഓഫീസർ ജോഷി ജോൺ, പ്രോജക്ട് സിവിൽ വർക് എക്സിക്യൂട്ടീവ് ഡയറക്ടർ പി.എം.ഷറഫ് മുഹമ്മദ്, പി.ഡബ്ല്യൂ.ഡി എക്സിക്യൂട്ടീ എഞ്ചിനിയർ കെ.മുഹമ്മദ് ഇസ്മയിൽ സംസാരിച്ചു.

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.