SignIn
Kerala Kaumudi Online
Tuesday, 15 July 2025 1.03 PM IST

"സുരേഷേട്ടനെ വിവാഹം ക്ഷണിച്ചില്ല, പക്ഷേ കല്യാണത്തലേന്ന് വീട്ടിൽ വന്ന് അദ്ദേഹം ചെയ്‌തത്"

Increase Font Size Decrease Font Size Print Page
suresh-gopi

നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് സുപരിചിതനാണ് ജയൻ ചേർത്തല. അമ്പത് രൂപയാണ് തന്റെ ആദ്യ ശമ്പളമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ. 'വക്കീൽ വാസുദേവൻ' എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചപ്പോഴായിരുന്നു അമ്പത് രൂപ കിട്ടിയതെന്ന് നടൻ പറഞ്ഞു.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരേഷ് ഗോപിയുമായി വളരെ അടുത്ത സൗഹൃദമുണ്ടെന്ന് ജയൻ ചേർത്തല പറയുന്നു. അദ്ദേഹത്തിനൊപ്പം നാല് പടമേ ചെയ്തിട്ടുള്ളൂ. പക്ഷേ എപ്പോൾ കണ്ടാലും എല്ലാവരോടും സുരേഷ് ഗോപിക്ക് ഭയങ്കര സ്‌നേഹമാണെന്നും ജയൻ വ്യക്തമാക്കി.


'എനിക്ക് അദ്ദേഹത്തോട് ഒരു കടപ്പാട് ഉണ്ട്. 2012ലായിരുന്നു എന്റെ വിവാഹം. അപ്പോൾ സുരേഷേട്ടനുമായി എനിക്ക് വല്യ ബന്ധമൊന്നുമില്ല. കിംഗ് ആൻഡ് കമ്മീഷണർ മാത്രം ചെയ്തിട്ടുണ്ട്. അതുകഴിഞ്ഞ് സിംഹാസനം സിനിമ ചെയ്യുന്ന സമയമായിരുന്നു വിവാഹം.

ലൊക്കേഷനിൽ പൃഥ്വിരാജ് ഉൾപ്പടെ എല്ലാവരെയും വിവാഹത്തിന് വിളിച്ചു. മമ്മൂക്ക അന്ന് ലണ്ടനിലാണ്. എത്താൻ പറ്റില്ലെന്ന് പറഞ്ഞു. ലാലേട്ടനുമായി അന്നെനിക്ക് ബന്ധമില്ലാത്തതിനാൽ അദ്ദേഹത്തെ വിളിച്ചില്ല.

മേയ് 31നാണ് വിവാഹം. 29ന് സിംഹാസനത്തിന്റെ സെറ്റിൽ നിന്ന് വീട്ടിലെത്തി. മുപ്പതിന് രാവിലെ എഴുന്നേറ്റപ്പോൾ എനിക്കൊരു കോൾ വന്നു. ഞാൻ സുരേഷ് ഗോപിയാണെടാ, നിന്റെ കല്യാണമാണോ നാളെ, എന്താ എന്നെ വിളിക്കാതിരുന്നതെന്ന് ചോദിച്ചു. മറുപടി നൽകുന്നതിന് മുമ്പ്, ഉച്ചയ്ക്ക് ഊണ് കഴിക്കാൻ വീട്ടിലേക്ക് വരുന്നുണ്ട്, ഊണ് റെഡിയാക്കിക്കോയെന്ന് പറഞ്ഞു. എനിക്ക് പുള്ളിയുടെ ഇഷ്ടമൊന്നുമറിയില്ല. വെജ്ജാണോയെന്ന് ഞാൻ ചോദിച്ചു. നോൺ വെജ്ജ് മതിയെന്ന് പറഞ്ഞു. അങ്ങനെ കരിമീൻ വാങ്ങി, കപ്പയൊക്കെ തയ്യാറാക്കി.

പുള്ളിയുടെ വലിപ്പം നോക്കണം. വെള്ളാപ്പള്ളിയുടെ വീട്ടിൽ എന്തോ ചടങ്ങിന് വന്നതാണ് പുള്ളി. വെള്ളാപ്പള്ളി നടേശൻ സാറ് അവിടെ ഭക്ഷണമൊക്കെ തയ്യാറാക്കിയിരുന്നു. ഞാൻ അവിടെ നിന്ന് കഴിക്കില്ലെന്ന് പറഞ്ഞ്, വെള്ളാപ്പള്ളി നടേശൻ സാറിന്റെ ബെൻസ് കാറെടുത്ത് അവർ ഏഴുപേർ എന്റെ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചു. വീട്ടിലെ എല്ലാവരുമായി സംസാരിച്ചു.

കിംഗ് ആൻഡ് കമ്മീഷണർ ഒന്നിച്ച് വർക്ക് ചെയ്തതാണെന്നും തന്നെ കല്യാണം വിളിക്കാത്ത വാശിക്കാണ് ഇന്ന് വന്ന് ഭക്ഷണം കഴിച്ചതെന്നും സുരേഷേട്ടൻ എന്റെ അമ്മയോട് പറഞ്ഞു. വിവാഹത്തിന് എല്ലാവിധ ആശംസകളും നൽകി. എന്നാൽ കല്യാണം വിളിക്കാത്തോണ്ട് വരില്ലെന്നും പറഞ്ഞ് പുള്ളി പോയി. എത്ര വലിയ മനുഷ്യനാണ് പുള്ളി. അന്നുതൊട്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ്.'- ജയൻ ചേർത്തല പറഞ്ഞു.

TAGS: SURESHGOPI, JAYANCHERTHALA, MOVIE NEWS, MOHANLAL, MAMMOOTTY, MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.