തിരുവനന്തപുരം : സ്കൂൾ സമയമാറ്റത്തിൽ സർക്കാർതീരുമാനവുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സ്കൂൾ മാനേദ്മെന്റുകളുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. ഭൂരിഭാഗം സംഘടനകളും സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തതായി മന്ത്രി അറിയിച്ചു.
സമയമാറ്റവുമായി ബന്ധപ്പെട്ട് ചില പരാതികളും പ്രതിിഷേധങ്ങളും ഉണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് മാനേജ്മെന്റ് അസോസിയേഷനുമായി യോഗം വിളിച്ചത്. എല്ലാവരുടെയും അഭിപ്രായം കേട്ടു. ഏത് സാഹചര്യത്തിലാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് സർക്കാർ യോഗത്തിൽ വിശദീകരിച്ചു. ഭൂരിപക്ഷം പേരും തീരുമാനം സ്വാഗതം ചെയ്തു. ചിലർ വ്യത്യസ്ത അഭിപ്രായം പങ്കുവച്ചു. അതിന്റെ പ്രയാസങ്ങൾ അവരെ അറിയിച്ചു. പരാതികൾ ഉണ്ടെങ്കിൽ അടുത്ത അദ്ധ്യയന വർഷം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മന്ത്രിയുമായി നടത്തിയ ചർച്ചയിൽ സംതൃപ്തരാണെന്ന് സമസ്ത പ്രതികരിച്ചിരുന്നു. അടുത്ത അദ്ധ്യന വർഷം ആവശ്യമായ മാറ്റം വരുത്തുന്നതിന് ചർച്ചകൾ നടത്താമെന്ന് മന്ത്രി ഉറപ്പു നൽകിയെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ് പ്രതീക്ഷ നൽകുന്നതാണെന്നും മദ്രസ സമയത്തിൽ മാറ്റം വരുത്തില്ലെന്നുമായിരുന്നു ഉമർ ഫൈസിയുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |