ഹൂസ്റ്റൻ: ഹൗഡി മോദി പരിപാടിയിൽ പങ്കെടുക്കുന്നതിനായി അമേരിക്കയിലെ ഹൂസ്റ്റനിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കേസ്. കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന കശ്മീർ ആക്ടിവിറ്റുകളാണ് പ്രധാനമന്ത്രിക്കെതിരെ ഫെഡറൽ കോടതിയിൽ കേസ് നൽകിയത്. 73 പേജുള്ള പരാതിയാണ് കാശ്മീർ ആക്ടിവിസ്റ്റുകൾ നൽകിയത്.
1991ൽ പീഡനത്തിനിരയാകുന്നവരെ സംരക്ഷിക്കുന്ന നിയമപ്രകാരമാണ് കേസ്. പ്രധാനമന്ത്രിക്ക് പുറമേ ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെയും കാശ്മീരിലെ സൈനിക ഉദ്യോഗസ്ഥർക്ക് എതിരെയും കേസ് നൽകിയിട്ടുണ്ട്. കേസിന്റെ അടിസ്ഥാനത്തിൽ ടെക്സസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫെഡറൽ കോടതി മോദിക്ക് സമൻസ് അയച്ചിരുന്നു. സമാനമായ രീതിയിൽ 2014 സെപ്തംബറിലും മോദിക്കെതിരെ യു.എസ് കോടതി സമൻസ് അയച്ചിരുന്നു. 2015 ജനുവരിയിലാണ് സമൻസ് പിൻവലിച്ചത്. ഹൗഡി മോദിയുമായി ബന്ധപ്പെട്ട് മോദി ഇന്ന് ഹൂസ്റ്റനിലെത്തുന്നുണ്ട്. പ്രധാനമന്ത്രി പ്രതിഷേധം ശക്തമാക്കാനാണ് കശ്മീർ ആക്ടിവിസ്റ്റുകളുടെയും ഖാലിസ്ഥാൻ വാദികളുടെയും ശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |