SignIn
Kerala Kaumudi Online
Thursday, 28 August 2025 11.02 PM IST

ക്യാൻസറാണെന്ന് അറിയിക്കാതെ ചികിത്സ നൽകി, 45കാരിക്ക് ദാരുണാന്ത്യം; അക്യുപങ്‌ചർ സ്ഥാപനത്തിനെതിരെ പരാതി

Increase Font Size Decrease Font Size Print Page
hajira

കോഴിക്കോട്: കു​റ്റ്യാടിയിൽ ക്യാൻസർ ബാധിച്ച് യുവതി മരിച്ച സംഭവത്തിൽ അക്യുപങ്‌ചർ സ്ഥാപനത്തിനെതിരെ പരാതിയുമായി കുടുംബം. 45കാരിയായ ഹാജിറയാണ് കഴിഞ്ഞ ഞായറാഴ്ച മരിച്ചത്.രോഗവിവരം മറച്ചുവച്ചാണ് സ്ഥാപനം യുവതിയെ ചികിത്സിച്ചതെന്നും കുടുംബം ആരോപിക്കുന്നു. ആറ് മാസമായി ഹാജിറ സ്ഥാപനത്തിൽ ചികിത്സയ്ക്ക് വിധേയമാകുകയായിരുന്നു. തുടർന്ന് രോഗം മൂർച്ഛിച്ചതോടെയാണ് മറ്റൊരു ഡോക്ടറെ സമീപിച്ചത്. അപ്പോഴാണ് ക്യാൻസറാണെന്ന് മനസിലായത്.

ബന്ധുക്കളെ അറിയിക്കാതെയാണ് ഹാജിറ ചികിത്സയ്ക്കായി സ്ഥാപനത്തിൽ എത്തിയത്. അവസാന ഘട്ടത്തിലാണ് വിവരങ്ങൾ അറിഞ്ഞതെന്ന് ഒരു ബന്ധു മാദ്ധ്യമങ്ങളോട് പറഞ്ഞു. അലോപ്പതിയിൽ ചികിത്സ നടത്തിയാൽ ഭേദമാകില്ലെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് സ്ഥാപനം ചികിത്സ നടത്തിയത്. ദിവസവും 300 മില്ലിലി​റ്റർ വെളളവും നാല് ഈത്തപ്പഴവും മാത്രം കഴിച്ചാൽ രോഗം പൂർണമായി ഭേദമാകുമെന്നാണ് അക്യുപങ്‌ചറിസ്റ്റ് ഹാജിറയോട് പറഞ്ഞിരുന്നതെന്നും ബന്ധു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സ്ഥാപനത്തിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് ഉയരുന്ന ആക്ഷേപം.

യുവതിയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജിനും പ്രതിപക്ഷനേതാവ് വിഡി സതീശനും ഷാഫി പറമ്പില്‍ എംപിക്കും കുടുംബം നിവേദനം നൽകിയിട്ടുണ്ട്.

TAGS: CASE DIARY, COMPALINT, CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.