ചെന്നൈ: മുംബയിൽ നിന്ന് തായ്ലൻഡിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണിയെത്തുടർന്ന് ചെന്നൈയിൽ അടിയന്തര ലാൻഡിംഗ്.
വെള്ളിയാഴ്ച ഫുക്കറ്റിലേക്ക് പുറപ്പെട്ട 6 ഇ1089 വിമാനത്തിൽ 182 യാത്രക്കാരാണുണ്ടായിരുന്നത്. വിമാനത്തിന്റെ ടോയ്‌ലെറ്റിൽ ബോംബുണ്ടെന്നും യാത്രയ്ക്കിടെ പൊട്ടിത്തെറിക്കുമെന്നും മുംബയ് വിമാനത്താവളത്തിൽ ഭീഷണി സന്ദേശം എത്തി. ഈ സമയം വിമാനം ചെന്നൈയുടെ വ്യോമപരിധിയിലായിരുന്നു. തുടർന്ന് രാത്രി 7.20ന് വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. യാത്രക്കാരെ ഒഴിപ്പിച്ച് ബോംബ് സ്‌ക്വാഡ് അടക്കം തെരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. പരിശോധനയ്ക്ക് ശേഷം പുലർച്ചെ 3.24ന് വിമാനം ചെന്നൈയിൽ നിന്ന് തായ്ലൻഡിലേക്ക് തിരിച്ചു. തായ്ലൻഡ് സമയം 8.07ന് വിമാനം തായ്ലൻഡിൽ ലാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |