കൊച്ചി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിന് അടിസ്ഥാനമായ രേഖകൾ ഹൈക്കോടതിയിൽ ഹാജരാക്കി. ഇവ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് എ. ബദറുദ്ദീൻ വിശദവാദത്തിനായി 13ലേക്ക് മാറ്റി. വിജിലൻസ് കോടതി ഉത്തരവിലെ തുടർ നടപടികൾക്കുള്ള സ്റ്റേ നീട്ടുകയും ചെയ്തു. അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകി അന്വേഷണസംഘം സമർപ്പിച്ച് റിപ്പോർട്ട് വിജിലൻസ് കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരായുള്ള പരാമർശങ്ങൾ നീക്കാൻ സർക്കാർ നൽകിയ ഹർജിയും കോടതിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |