നീറ്റ് പി.ജി 2025 അനുസരിച്ച് എം.ഡി,എം.എസ്,ഡി.എൻ.ബി മെഡിക്കൽ ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള കൗൺസിലിംഗ് പ്രക്രിയ ഇനിയും തുടങ്ങാത്തത് വിദ്യാർത്ഥികളെ ആശങ്കയിലാക്കുന്നു. ആഗസ്റ്റ് 19നാണ് നീറ്റ് ഫലം പ്രസിദ്ധീകരിച്ചത്. രണ്ടു മാസമാകാറായിട്ടും കൗൺസിലിംഗ് നടപടികൾ തുടങ്ങാൻ എം.സി.സിയ്ക്ക് കഴിഞ്ഞിട്ടില്ല. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം കൃത്യവിലോപം നടത്തിയ 22 വിദ്യാർത്ഥികളുടെ ഫലം NBEMS റദ്ദാക്കി. 13പേരുടെ ഫലം കർണ്ണാടക ഹൈക്കോടതിയും റദ്ദാക്കിയിരുന്നു. തെലങ്കാന,കർണ്ണാടക, ആന്ധ്രാപ്രദേശ്,പഞ്ചാബ്,തമിഴ്‌നാട്,കേരള,ഗുജറാത്ത് സംസ്ഥാനങ്ങളിൽ പി.ജി കൗൺസിലിംഗ് പ്രാരംഭ നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നു. എങ്കിലും ഓൾ ഇന്ത്യ ക്വാട്ട പ്രവേശനം തുടങ്ങാത്തത് സംസ്ഥാന കൗൺസിലിംഗ് പ്രകിയകളേയും ബാധിച്ചിട്ടുണ്ട്.
എം.സി.സിയുടെ സർക്കാർ,ഡീംഡ് മെഡിക്കൽ കോളേജുകളിലേക്കുള്ള അഖിലേന്ത്യ ക്വാട്ട കൗൺസിലിംഗിലെ കാലതാമസം 2025ലെ പ്രവേശന നടപടികളിൽ കാലതാമസം വരാൻ വഴിയൊരുക്കും. രാജ്യത്തെ സർക്കാർ,സ്വാശ്രയ,ഡീംഡ്,സ്വകാര്യ മെഡിക്കൽ കോളേജുകളിൽ എം.ഡി/എം.എസ്/ഡി.എൻ.ബി പ്രോഗ്രാമുകൾക്ക് പ്രവേശനം നീറ്റ് പി.ജി റാങ്ക്‌ലിസ്റ്റിൽ നിന്നാണ്. മൂന്ന് ലക്ഷത്തോളം മെഡിക്കൽ ബിരുദധാരികളാണ് പരീക്ഷയെഴുതിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |