
ചെന്നൈ: ഒരിടവേളയ്ക്കുശേഷം ടി.വി.കെ പ്രസിഡന്റ് വിജയ്‌യുടെ രാഷ്ട്രീയ യാത്ര ഉടൻ പുനരാംഭിക്കുമെന്ന് ടി.വി.കെ നേതാക്കൾ. പാർട്ടി പുനഃ സംഘടനയും നടത്തിയേക്കും. അതിനുമുന്നോടിയായി സ്റ്റാലിൻ സർക്കാരിനെതിരെ വിജയ് ഇന്നലെ ഒരു പ്രസ്താവന പുറത്തിറക്കി. സർക്കാരിന്റെ നെല്ല് സംഭരണം പാളിയതിനാൽ കർഷകർ ഉത്‌പാദിപ്പിച്ച നെല്ല് മുളച്ച് നശിക്കുകയാണെന്ന് വിജയ് ആരോപിച്ചു. കർഷകരുടെ ഉപജീവനമാർഗം സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിനെക്കുറിച്ചും ഇന്നലെ പുറത്തുവിട്ട രണ്ട് പേജുള്ള പ്രസ്താവനയിൽ പറയുന്നു. കരൂർ ദുരന്തത്തിനുശേഷം ആദ്യമായാണ് വിജയ് ഒരു രാഷ്ട്രീയ പ്രസ്താവനയിറക്കുന്നത്.
മുളയ്ക്കുന്ന ധാന്യങ്ങളും സംസ്ഥാനത്ത് വളർന്നുവരുന്ന ഭരണവിരുദ്ധ വികാരവും തമ്മിൽ പ്രതീകാത്മകമായ ഒരു താരതമ്യം അദ്ദേഹം നടത്തിയത് ഇങ്ങനെ: 'മഴയിൽ നെൽമണികൾ മുളച്ച് നശിച്ചതുപോലെ, കർഷക വിരുദ്ധ ഡി.എം.കെ ഭരണകൂടത്തിനെതിരെ ജനങ്ങളുടെ ഹൃദയങ്ങളിൽ കോപത്തിന്റെ തരംഗം മുളയ്ക്കുന്നു".
സർക്കാരിന് കർഷകരോട് ശരിക്കും കരുതലുണ്ടായിരുന്നെങ്കിൽ, അവർ കഠിനാധ്വാനം ചെയ്ത വിളകൾ ഉടനടി സംരക്ഷിക്കുകയും അവരുടെ ഉപജീവനമാർഗം സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ പകരം സർക്കാർ അവരുടെ കഠിനാധ്വാനം പാഴാകാൻ അനുവദിച്ചുവെന്നും വിജയ് ആരോപിച്ചു.
എ.സി മുറിക്കകത്തിരുന്ന് രാഷ്ട്രീയ പ്രവർത്തനം നടത്താൻ എളുപ്പമാണെന്ന് ഡി.എം.കെ തിരിച്ചടിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |