
ലണ്ടൻ: ലോകത്തെ ഒന്നാകെ ഞെട്ടിച്ച ദുരന്തമാണ് അഹമ്മദാബാദ് വിമാനാപകടം. 241 പേർ മരിച്ച അപകടം കഴിഞ്ഞ ജൂൺ 12നാണ് നടന്നത്. അന്ന് വിമാനത്തിലുണ്ടായിരുന്ന ഒരാൾ അത്ഭുതകരമായി അതിജീവച്ചത് വലിയ വാർത്തയായിരുന്നു. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാർ (40) ആണ് ദുരന്തത്തിൽ രക്ഷപ്പെട്ട ഏക വ്യക്തി.
സീറ്റ് നമ്പർ 11Aയിലെ യാത്രക്കാരനായിരുന്നു വിശ്വാസ് കുമാർ. ഗുജറാത്തിലെ ബന്ധുക്കളെ കണ്ട ശേഷം ലണ്ടനിലേക്ക് മടങ്ങുകയായിരുന്നു. ഇപ്പോഴിതാ താൻ ഒറ്റക്കാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിശ്വാസ് കുമാർ. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'ഞാൻ മാത്രമാണ് രക്ഷപ്പെട്ടത്. ഇപ്പോഴും എനിക്കത് വിശ്വസിക്കാൻ കഴിയുന്നില്ല. എന്റെ സഹോദരനെ എനിക്ക് നഷ്ടമായി. അവൻ എന്റെ നട്ടെല്ലായിരുന്നു. ഇപ്പോൾ ഞാൻ ഒറ്റക്കാണ്. എന്റെ മുറിയിൽ ഒറ്റയ്ക്ക് ഇരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ ഭാര്യയോടും മകനോടും സംസാരിക്കാറില്ല. വീട്ടിൽ ഒറ്റയ്ക്കിരിക്കാനാണ് എനിക്ക് ഇഷ്ടം'- വിശ്വാസ് കുമാർ പറഞ്ഞു.
വിശ്വാസിന് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെഡ് ഡിസോർഡർ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് ലെസ്റ്ററിലെ വീട്ടിൽ എത്തിയശേഷം അദ്ദേഹം ഇതിന് തുടർ ചികിത്സയൊന്നും തേടിയിരുന്നില്ല. തന്റെ കുടുംബത്തിന് ഇനിയും ദുരന്തത്തിൽ നിന്ന് കരകയറാനായിട്ടില്ലെന്നും സഹോദരൻ ഇനിയില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |