SignIn
Kerala Kaumudi Online
Tuesday, 18 November 2025 3.23 AM IST

സ്വർണാഭരണ കയറ്റുമതിയിൽ തിളക്കം കുറയുന്നു

Increase Font Size Decrease Font Size Print Page
gold

ഒക്ടോബറിൽ കയറ്റുമതിയിൽ 31 ശതമാനം ഇടിവ്

കൊച്ചി: അമേരിക്കയിലെ തീരുവ വർദ്ധനയിൽ രാജ്യത്തെ വജ്ര, സ്വർണാഭരണ കയറ്റുമതി മേഖല ആടിയുലയുന്നു. ജെംസ് ആൻഡ് ജുവലറി കയറ്റുമതി പ്രോത്‌സാഹന കൗൺസിലിന്റെ(ജി.ജെ.ഇ.പി.സി) കണക്കുകളനുസരിച്ച് ഒക്ടോബറിൽ ഇന്ത്യയുടെ വജ്ര, സ്വർണാഭരണ കയറ്റുമതി 30.57 ശതമാനം ഇടിഞ്ഞ് 216.81 കോടി ഡോളറിലെത്തി(19,172 കോടി രൂപ). മുൻവർഷം ഇതേകാലയളവിൽ 312.17 കോടി ഡോളറിന്റെ(26,237.1 കോടി രൂപ) വജ്ര, സ്വർണാഭരണങ്ങളാണ് കയറ്റി അയച്ചത്. അമേരിക്കയിൽ തീരുവ വർദ്ധന നിലവിൽ വരുന്നതിന് മുൻപായി രാജ്യത്തെ സ്വർണ കയറ്റുമതിക്കാർ വൻ തോതിൽ ഉത്പന്നങ്ങൾ വിൽപ്പന നടത്തിയതാണ് ഇടിവിന് കാരണം. ബുള്യൻ വിലയിലുണ്ടായ ഇടിവും കയറ്റുമതിക്ക് വെല്ലുവിളിയായി.

കട്ട് ആൻഡ് പോളിഷ്‌ഡ് ഡയമണ്ടുകളുടെ വിൽപ്പന 26.97 ശതമാനം കുറഞ്ഞ് 102.6 കോടി ഡോളറിലെത്തി. മുൻവർഷം ഒക്ടോബറിലിത് 140.48 കോടി ഡോളറായിരുന്നു. ലാബുകളിൽ നിർമ്മിച്ച പോളിഷ്‌ഡ് കൃത്രിമ ഡയമണ്ടുകളുടെ കയറ്റുമതി 34.9 ശതമാനം കുറഞ്ഞ് 9.44 കോടി ഡോളറായി.

ഒക്ടോബറിലെ കയറ്റുമതി

സ്വർണാഭരണ കയറ്റുമതി 28.4 ശതമാനം കുറഞ്ഞ് 7,520.34 കോടി രൂപയിൽ

വെള്ളി ആഭരണ കയറ്റുമതി 16 ശതമാനം കുറഞ്ഞ് 1,072.81 കോടി രൂപയിൽ

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.